ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, നടൻ ആണെന്നുള്ള കാര്യം മറന്നുതന്നെ പോയി അപ്പോൾ ; ദിലീപ്

‘ബാന്ദ്ര’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ‘ചാന്ത്പൊട്ട്’ ലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

സിനിമ കഴിഞ്ഞട്ടും ആ കഥാപാത്രം എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു എന്ന് ദിലീപ്.ആ അവസ്ഥയിൽ ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരയുന്ന സാഹചര്യം വരെ വന്നു എന്നും നടൻ ആണെന്നുള്ള കാര്യം വരെ മറന്നു ഞാൻ അപ്പോൾ ദിലീപ് പറഞ്ഞു.

“സിനിമ കഴിഞ്ഞ് ഒന്നര മാസം വരെ എന്നെ ഫോണ്ട് ചെയ്തിരുന്ന ക്യാരക്റ്റർ ആയിരുന്നു ‘ചാന്ത്പൊട്ട്’. എന്റെ ഇരിപ്പും നടപ്പും ഒകെ അങ്ങനെ തന്നെയായിരുന്നു, പല ഇന്റർവ്യൂസിലും ഞാൻ ആക്കാര്യം പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, ഞാൻ ഇങ്ങനെ ആയി പോകോ എന്നുള്ള വിഷയത്തിൽ വന്നിട്ടുണ്ട്. അത്രെയും എന്നിൽ ആ ക്യാരക്റ്റർ ഇമ്പാക്ട് ആയി കഴിഞ്ഞു.”

” പിന്നെ ‘സ്പീഡ്’ സിനിമയ്ക്കായി എക്സസൈസ് ചെയ്തും, ഓട്ടം ചാട്ടം ഇതിലേക്ക് മാറാനുള്ള ശ്രമം നടത്തിയിരുന്നു. അതിന് മുൻപ് നോക്കുമ്പോഴും ഇരിക്കുമ്പോഴും നോട്ടം ഒകെ രാധയുടെ ഹാങ്ങ്‌ ഓവർ ഉണ്ടായിരുന്നു. പിനെ പതുകെ പതുകെ പോയി” ദിലീപ് പറഞ്ഞു.

‘രാമലീല’യ്ക്ക് ശേഷം ദിലീപിന്റെ കരിയർ തന്നെ മാറ്റിമരിച്ച അരുൺ ഗോപിയാണ് ‘ബാന്ദ്ര’ സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ 10ന് റിലീസ് ചെയ്ത ‘ബാന്ദ്ര’യ്ക്ക് തിയറ്ററിൽ ഇന്ന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിലെ ദിലീപിന്റെ നായിക, തമന്നയുടെ ആദ്യ മോളിവുഡ് എൻട്രിയ്ക്ക് പോസിറ്റീവ് റിപ്പോർട്ട്സുമായിട്ടാണ് മുന്നേറുന്നത്.

Share Now