എന്റെ ഭാര്യക്ക് നന്ദി പറയാനുള്ള വേദിയായിരുന്നു അത്, അറ്റ്ലീ

ഭാര്യ പ്രിയയാണ് ഇതുവരെയുള്ള എന്റെ വളർച്ചയ്ക്ക് കാരണം എന്ന് പറയുകയാണ് സംവിധായകൻ അറ്റ്ലീ.

ജവാന്റെ വിജയത്തിന് പ്രധാനവുമായ കാരണം പ്രിയയുടെ പിന്തുണയായിരുന്നു എന്നും, പ്രിയ അമ്മയാകുമ്പോൾ അവളുടെ മാനസികാവസ്ഥയിൽ എന്നോടൊപ്പമോ അമ്മയോടൊപ്പമോ ആഗ്രഹിച്ചിരുന്നു എന്ന് തമിഴ് ചാനലിൽ നൽകിയ ആഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അറ്റ്ലീ.

“ബിഗിലിന് ശേഷം ജവാന് വേണ്ടി നാല് വർഷത്തെ ഇടവേളയുണ്ടായിരുന്നു. വൈകാരികമായ ആ യാത്രയിൽ പ്രിയയോടാണ് ആദ്യം നന്ദി പറയേണ്ടത്. പ്രിയയാണ് എന്റെ വളർച്ചയ്ക്ക് കാരണം, പ്രിയ അമ്മയാകുമ്പോൾ അവളുടെ മാനസികാവസ്ഥ വേറെയാണ്. ഒരു പ്രത്യേക കംഫർട്ട് സോണിൽ അമ്മയോടൊപ്പം താമസിക്കാൻ പ്രിയ ആഗ്രഹിച്ചേക്കാം. ഭർത്താവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആഗ്രഹിച്ചേക്കാം.”

” ആ നിമിഷം ഒന്നോ രണ്ടോ തവണ മാത്രമേ സംഭവിക്കുകയൊള്ളു മിക്ക സ്ത്രീകൾക്കും. ആ കംഫർട്ട് സോൺ വിട്ട് എന്നോടൊപ്പം ഉണ്ടായിരുന്നത് മറ്റൊന്നാണ്, തീർച്ചയായും ഞാൻ മാത്രമല്ല. സൈന്യം, വിദേശ സേവനങ്ങൾ തുടങ്ങിയ വളരെ പ്രധാനപ്പെട്ട ജോലികളിൽ പല ഭാര്യമാരും ഭർത്താക്കന്മാർക്ക് വേണ്ടി അത് ചെയ്യുന്നു. പക്ഷേ അവിടെ എന്റെ ഭാര്യയ്ക്ക് നന്ദി പറയാനുള്ള എന്റെ വേദിയായിരുന്നു ജവാൻ ഓഡിയോ ലേഞ്ച്.”

” ജവാന്റെ വിജയത്തിന് പിന്നിലെ ആദ്യത്തേതും പ്രധാനവുമായ കാരണം പ്രിയയുടെ പിന്തുണയായിരുന്നു. ഇപ്പോൾ പോലും അത് എന്നെ വളരെ വികാരഭരിതനാക്കുന്നു” അറ്റ്ലീ പറഞ്ഞു.

ദിലീപ് സാർ ഒരു സുഹൃത്ത് മാത്രമല്ല, ഒരു വഴിക്കാട്ടി കൂടിയാണ് ; തമന്ന

Dileep Sir Is Not Only Friend But Also Guide : Tamannaah

‘രാമലീല’യ്ക്ക് ശേഷം അരുൺ ഗോപി ദിലീപ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ‘ബാന്ദ്ര’ നവംബർ 10 തിയറ്ററിൽ റിലീസിന് തയ്യാറെടുത്തോണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന ‘ബാന്ദ്ര’യുടെ പ്രെസ്സ് മീറ്റിംഗ് തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. ദിലീപ് ഒരു സുഹൃത്ത് എന്നതിലുപരി ഒരു വഴിക്കാട്ടിയും, എന്ന് നടി തമന്ന.

” എന്റെ കരിയർ ഇൻഡസ്‌ട്രീസിൽ എന്റേതായ വഴിയിലൂടെ എത്തിയതായിട്ടാണ് എന്ന് നിങ്ങൾക്ക് അറിയാം. ആരിൽ നിന്നും പിന്തുണയോ മാർഗനിർദേശമോ ഉണ്ടായിരുന്നില്ലെന്ന് നിങ്ങൾക്കറിയാം, അതിനാൽ ‘ബാന്ദ്ര’യിൽ പ്രവർത്തിച്ചതിന് ശേഷം ഞാൻ തീർച്ചയായും ദിലീപ് സാർ ഒരു സുഹൃത്ത് മാത്രമല്ല. ഒരു വഴിക്കാട്ടി കൂടിയാണ്, അദ്ദേഹത്തെ ഞാൻ ശരിക്കും ബഹുമാനിക്കുന്ന ഒരാളാണ്, കൂടാതെ ദിലീപ് അഭിനേതാവ് എന്ന നിലയിൽ കഥാപാത്രങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തിന് അനുഭവസമ്പത്തുള്ള ഒരാളാണ്.”

” അദ്ദേഹത്തെ ശരിക്കും നിങ്ങൾക്കറിയാം എന്നെ കുടുംബത്തിലെ ഒരു അംഗമായിട്ടാണ് കാണുന്നത്. അതിനാൽ തീർച്ചയായും ഞങ്ങൾ പങ്കിടുന്ന ഒരു ബോണ്ടാണ് ഇത്, ശരിക്കും സംതൃപ്തമായ ഒരു അനുഭവമാണ്. ഇത് ഞാൻ എന്റെ കംഫർട്ട് സോണിലേക്ക് മടങ്ങുന്നത് പോലെയാണ് തോന്നുന്നു.”

” എന്റെ കരിയറിൽ എനിക്ക് ആരുടേയും മാർഗനിർദേശം ലഭിച്ചിട്ടില്ല, പക്ഷേ അദ്ദേഹത്തോട് ഞാൻ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് എനിക്ക് തോന്നുന്നു. ദിലീപ് സാറിൽ നിന്ന് പഠിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം അദ്ദേഹത്തിന് വളരെയധികം ജീവിതാനുഭവവും ആരോഗ്യകരമായ ജീവിതാനുഭവവും ഉണ്ട്. അതിനാൽ അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അപ്പോൾ ബഹുമാനിക്കണം.”

” അദ്ദേഹത്തിന്റെ റേഞ്ച് എന്നാണ് ഞാൻ ഉദ്ദേശിച്ചതെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ തവണയും ദിലീപ് സാർ ശാരീരികമായി രൂപാന്തരപ്പെടുന്നതുപോലെ എന്തെങ്കിലുമൊക്കെ അവതരിപ്പിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് നിങ്ങൾക്കറിയാം, അതിനാൽ അടുത്ത തവണ ഞങ്ങൾ ഒരുമിച്ച് വരുമ്പോൾ സ്‌ഫോടനാത്മകമായ എന്തെങ്കിലും ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” തമന്ന പറഞ്ഞു.

Other Film Blogs

‘ബാന്ദ്ര’യ്ക്ക് വേണ്ടി ടോവിനോയുടെ ട്രെയ്നറെ വരെ വിളിക്കേണ്ടി വന്നു, ദിലീപ്

ദിലീപ്, തമന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ ചിത്രത്തിനായി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടിട്ടുണ്ട് എന്ന് പറയുകയാണ് നടൻ ദിലീപ്.

ചിത്രത്തിന്റെ റിസ്ക്ക് ഏറ്റെടുത്തത് പ്രൊഡ്യൂസർ ആണ്, എന്ത് ആവശ്യപ്പെട്ടാലും അത് എല്ലാം കൊണ്ട് വന്നിട്ടുണ്ട്. ആ ഒരാളെ മറക്കാൻ പറ്റില്ല എന്നും, ഈ സിനിമയ്ക്ക് ദിലീപ് അല്ല വേണ്ടത് വരെ ഒരു ആളെ മതി എന്ന് അരുൺ ഗോപി പറഞ്ഞു എന്ന് ‘ബാന്ദ്ര’യുടെ’യുടെ റിലീസിന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ദിലീപ് സംസാരിക്കുകയുണ്ടായയി.

” ‘ബാന്ദ്ര’യ്ക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്, സാധാരണ ദിലീപിനെയല്ല ഈ സിനിമയ്ക്ക് വേണ്ടത്, വേറെ ഒരു ആൾ മതി എന്നായിരുന്നു അരുൺ ഗോപിയുടെ തീരുമാനം. അതിനായി ഒരുപാട് കാലം താടിയും മുടിയും നീട്ടി വളർത്തിയിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രത്തിന് ബോഡി ഫിറ്റ്‌ ആയിട്ട് ഇരിക്കണം എന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ ജിമ്മിൽ പോകാത്ത വ്യക്തിയാണ്, കഥാപാത്രത്തിന് വേണ്ടി ടോവിനോയുടെ ജിം ട്രൈയ്നർ വരെ വിളിക്കേണ്ടി വന്നു. പുള്ളി ചിത്രം പൂർത്തിയാകുന്നത് വരെ കൂടെ ഉണ്ടായി.”

“ഈ ചിത്രത്തിന്റെ റിസ്ക്ക് ഏറ്റെടുത്തത് പ്രൊഡ്യൂസർ വിനായക് ഫിലിം അജിത്താണ്. ഞാൻ ഇത്രയും ഹ്യൂജ് ബഡ്ജറ്റിൽ ചിത്രത്തിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. നമ്മൾ എന്ത് ആവശ്യപ്പെട്ടാലും അത് എല്ലാം ഈ സിനിമയ്ക്ക് കൊണ്ട് വന്നിട്ടുണ്ട്. ആ ഒരാളെ മറക്കാൻ പറ്റില്ല.”

“ഒരു ക്രൂഷ്യൽ സിറ്റുവേഷനിൽ നിൽക്കുന്ന സമയത്ത് നമ്മുക്ക് ഇത്രയും വലിയ ഇൻവെസ്റ്റ്‌ ചെയ്യുക എന്നുള്ളത് വലിയ മനസ്സാണ്. കച്ചവടം എന്നതിലുപരി വലിയ മനസ്സുണ്ട്, പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ. സ്ക്രീൻ അത്ഭുതം കാണാനേ ആൾക്കാർക്ക് താല്പര്യം ഉള്ളു ഒരു നോർമൽ സിനിമ വന്നാൽ അത് കാണാനുള്ള സമയം കളയാൽ ആൾക്കാർ തയ്യാറല്ല. പക്ഷെ ഒരു കോൺഫിഡൻസ് നമ്മുക്ക് ഈ സിനിമയിൽ ഉണ്ട്‌” ദിലീപ് പറഞ്ഞു.