2015-ലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി, ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് അടുത്തിടെ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിൽ സംവിധായകൻ നദിർഷാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അമർ അക്ബർ അന്തോണിയുടെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആണ്, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു എന്ന് നദിർഷാ പറഞ്ഞിരുന്നു.
‘ അമർ അക്ബർ അന്തോണി-യുടെ സെക്കന്റ് പാർട്ടിന് വേണ്ടി രാജുനെ ഗുരുവായൂർ അമ്പല നടയിലെ സെറ്റിൽ വച്ച് കണ്ടിരുന്നു. അത് വർക്ക് ഔട്ട് ആണെങ്കിൽ ചെയ്യാം എന്നാണ് രാജു പറഞ്ഞത്, കാരണം ആദ്യത്തെ പാർട്ടിലെ എല്ലാവരും ഉണ്ടായലാണ് ഇവർ ഡേറ്റ് തരുകയോള്ളു’.
‘ അമർ അക്ബർ അന്തോണി-യിലെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആയിരുന്നു, പക്ഷെ രാജുവിലേക്ക് വന്നപ്പോൾ ‘എടോ പോടോ’ എന്നൊക്കെ വിളിച്ച് അഭിനയിക്കാൻ പറ്റുന്ന ഒരു ഗ്രുപ്പ് ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ്. ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് ഒരു മടിയും കൂടാതെയാണ് മാറി തന്നത് ‘.
‘അമർ അക്ബർ അന്തോണി-യുടെ ഡയറക്ടർ ഞാൻ ആണ് എന്ന് കേട്ടപ്പോൾ, കഥ പോലും കേൾക്കണ്ട ഇക്ക അല്ലെ ഡയറക്ടർ ഞാൻ വന്നു ചെയ്തോളാം എന്നാണ് ആസിഫ് പറഞ്ഞത് ‘ നദിർഷാ പറഞ്ഞു.
’96’ സിനിമയ്ക്ക് ശേഷം ഡയറക്ടർ സി. പ്രേം കുമാർ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന അടുത്ത ചിത്രത്തിൽ, കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു. ‘മെയ്യഴകൻ’ എന്ന് പേരുള്ള ചിത്രം കാർത്തിയുടെ 27-മത്തെ ചിത്രം കൂടിയാണ്, ചേട്ടൻ സൂര്യയുടെ 2D എൻ്റർടെയ്ൻമെൻ്റിന് കീഴിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മിക്കുന്നത്.
കാർത്തിയുടെ ജന്മദിനത്തിൽ ആയത് കൊണ്ട് ചിത്രത്തിന്റെ രണ്ട് പോസ്റ്റർ ആണ് പുറത്ത് ഇറക്കിയിരിക്കുന്നത്. ആദ്യത്തെ പോസ്റ്ററിൽ അരവിന്ദ് സ്വാമിയ്ക്ക് ഒപ്പം സൈക്കിളിന്റെ പിന്നിൽ ഇരിക്കുന്ന കാർത്തിയെയാണ് കാണിക്കുന്നത്. സെക്കന്റ് ലുക്കിൽ വരുമ്പോൾ കാർത്തി കാളയെ പിടിച്ച് നിൽക്കുന്നതാണ്, ചിത്രത്തിൽ ശ്രീ ദിവ ആണ് മറ്റൊരു താരം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത ആണ്.
ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടട്ടില്ല, എന്നിരുന്നാലും കാർത്തിയും അരവിന്ദ് സ്വാമിയും ആദ്യമായിട്ട് ഒന്നിക്കുന്നത് കൊണ്ട് പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
രാജു മുരുഗൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത, ജപ്പാൻ ആണ് കാർത്തിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പ്രതിക്ഷയിൽ തിയറ്ററിൽ ഇറങ്ങിയ ജപ്പാൻ മികച്ച വിജയം ഒന്നും നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല.
അതേസമയം വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത കസ്റ്റഡി ചിത്രത്തിൽ ആണ്, അരവിന്ദ് സ്വാമിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. നാഗ ചൈതന്യ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്.
ജാൻവി കപൂറും, രാജ്കുമാർ റാവും രണ്ടാം തവണ കൂടി ഒന്നിക്കുന്ന സിനിമയാണ് “മിസ്റ്റർ & മിസ്സിസ് മഹി”. റൊമാറ്റിക് സ്പോർട്സ് ചിത്രം കൂടിയായ “മിസ്റ്റർ & മിസ്സിസ് മഹി”യിൽ, ക്രിക്കറ്റിനോടുള്ള രണ്ട് വ്യക്തികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ഇത്.
ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 150 ദിവസത്തെ പരിശീലനവും, 30 ദിവസത്തെ ഷൂട്ടും, 2 പരിക്കുകളും അതും ഒരു ഫിലിമിന് വേണ്ടി താരം വീഡിയോ പങ്കു വച്ചിരിക്കുകയാണ്. വീഡിയോയിൽ തന്നെ വ്യക്തമാണ് ജാൻവി കപൂർ എത്രത്തോളം ഈ സിനിമയ്ക്ക് ആയി കഷ്ട്ടപെട്ടിട്ടുണ്ട് എന്നുള്ളത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാൻവി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, രണ്ട് വർഷമായിട്ടാണ് ക്രിക്കറ്റ് പരിശീലിക്കാൻ തുടങ്ങിയത്. ക്രിക്കറ്റ് കളിക്കുന്നിടയിൽ പരിക്കുകകളും തോളുകളിലെ രണ്ടും സ്ഥാനം തെറ്റിയെന്നും താരം സംസാരിച്ചിരുന്നു. ശരൺ ശർമ്മ സംവിധാനം ചെയ്യുന്ന “മിസ്റ്റർ & മിസ്സിസ് മഹി”യുടെ ട്രൈലെറിനും ഗാനത്തിനും വൻ സ്വീകാരിതയാണ് ലഭിച്ചത്.
മെയ് 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോയും, ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് ബാനറിൽ കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹിറൂ യാഷ്, ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതും കൂടാതെ ചിത്രത്തിന്റെ റിലീസിന് അനുബന്ധിച്ച് അനുഗ്രഹം നേടാൻ ജാൻവി കപൂറും, രാജ്കുമാറും വാരണസിയിൽ ഗംഗ ആരതിക്ക് പങ്കു എടുത്തിയിരുന്നു.
തെലുങ്ക് നടൻ കാർത്തികേയയുടെ വരാനിരിക്കുന്ന ചിത്രം ആണ് ‘ഭജേ വായു വേഗം’, ചിത്രത്തിന്റെ ട്രൈലെർ തിയതി പുറത്ത് വിട്ടിരിക്കുകയാണ്. മെയ് 25-ന് 12:15 ആണ് റിലീസ് ചെയ്യുന്നത്, ചിത്രം മെയ് 31-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.
പ്രശാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇക്കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്, ടീസർ മെഗാസ്റ്റാർ ചിരൻജീവിയാണ് ലോഞ്ച് ചെയ്തത്. യുവി കൺസെപ്റ്റ്സിൻ്റെ ബാനറിൽ അജയ് കുമാർ, രാജു.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ആക്ഷൻ ഡ്രാമയിൽ ഒരുങ്ങുന്ന ‘ഭജേ വായു വേഗം’യിൽ ശരത് ലോഹിതാശ്വ, ഐശ്വര്യ മേനോൻ, രാഹുൽ ടൈസൺ, രവിശങ്കർ, തനിക്കെല്ല ഭരണി എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ. രാധൻ ആണ് ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ആദ്യ ഗാനമായ ‘സെറ്റ് ആയിന്ദേ’ ലിറിക്‌സ് വീഡിയോ പുറത്ത് ഇറക്കിട്ടുണ്ട്.
ക്ലസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ ‘ബെദുരുലങ്ക 2012’ എന്ന ചിത്രമാണ് കാർത്തികേയയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. കോമഡി ചിത്രമായ ‘ബെദുരുലങ്ക 2012’ നേഹ ഷെട്ടി ആയിരുന്നു നായിക.
കഴിഞ്ഞ വർഷം സെപ്റ്റംബർ 8-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ലാപതാ ലേഡീസ്, ഉത്തരേന്ത്യയിലെ ഗ്രാമീണതയും, പാരമ്പര്യത്തെയും ആസ്പതമാക്കി ആണ് സിനിമ ഒരുക്കിരിക്കുന്നത്. ഒരു കർഷകനായ ദീപക് എന്ന വ്യക്തി ഫൂൽ എന്ന പെൺകുട്ടിയെ, കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനിൽ ഭാര്യയെയും കണ്ട് മടങ്ങുന്നു. പാരമ്പര്യ പ്രകാരം കല്യാണം കഴിഞ്ഞ രണ്ടു പേർ ട്രെയിനിൽ ഉണ്ട്, ഇറങ്ങേണ്ട സ്റ്റേഷനിൽ ധൃതിയിൽ ഭാര്യയെയും കൊണ്ട് ഇറങ്ങി വീട്ടിലെത്തുമ്പോൾ ആണ് ഭാര്യ മാറി പോയി എന്ന് മനസ്സിലാക്കുന്നത്.
കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, ഈ കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. എന്നാൽ നല്ല പ്രേക്ഷക പ്രതികരണം ആണ് നെറ്റ്ഫ്ലിക്സിലൂടെ നേടിയത്. ചെറിയ സിനിമ ആണെങ്കിലും ദീപക് എന്ന നായകന്റെയും ഫൂൽ എന്ന നായികയുടെയും കെമിസ്ട്രി ആളുകളിലേക്ക് ഏറെ ആഴ്ന്ന് ഇറങ്ങുന്നത് ആയിരുന്നു.
ഇന്ന് ഇപ്പോൾ സോഷ്യൽ മിഡിയ മുഴുവൻ സിനിമയുടെ അവസാന ഭാഗങ്ങൾ, നാളുകൾക്ക് ശേഷം ഫൂലും ദീപകും നേരിൽ കാണുന്ന മുഹൂർത്തം റീൽസായും സ്റ്റാറ്റസായും വൈറലായി കഴിഞ്ഞു. ചിത്രത്തിൽ കേൾക്കാൻ കൊതിക്കുന്ന ‘ഒ സജിനി രേ’ എന്ന ഗാനവും അതിനൊപ്പം തന്നെ വൈറൽ ആയി.
ജിയോ സ്റ്റുഡിയോസും ആമിർ ഖാൻ പ്രൊഡക്ഷൻസ് ബാനറിൽ, ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിതാൻഷി ഗോയൽ ആണ് ഫൂൽ എന്ന കഥാപാത്രവും, സ്പർശ് ശ്രീവാസ്തവ് ആണ് ദീപക് എന്ന കഥാപാത്രവും, പ്രതിഭ രന്തയാണ് ജയ എന്ന കഥാപാത്രം അവതരിപ്പിച്ചത്.
ജൂനിയർ എൻടിആറിന്റെ ജന്മ ദിനത്തിൽ താരത്തിന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന, ‘ദേവര’ സിനിമയിലെ ആദ്യ ഗാനം പുറത്ത് ഇറങ്ങി. ഇന്ത്യൻ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു കോടിയിലേറെ ആളുകൾ ആണ് ഗാനം കണ്ടത്, ‘ഫീയർ’ എന്ന ഗാനം അനിരുദ്ധ് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നി ഭാഷയിൽ ആലപിച്ചിട്ടുണ്ട്.
‘ആർആർആർ’ ചിത്രത്തിന് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് എൻടിആറിന്റെ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബർ 10-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ട് ഉള്ളത്.
ആക്ഷൻ മാസ് എന്റർടൈൻമെന്റ് ചിത്രം കൂടിയായ ‘ദേവര’ നന്ദമുരി താരക രാമറാവു ആർട്സ്, യുവസുധ ആർട്സ് ബാനറിൽ സുധാകർ മിക്കിളിനേനി, കൊസരാജു ഹരികൃഷ്ണ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ജാൻവി കപൂർ , സെയ്ഫ് അലി ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ജനതാ ഗ്യാരജ് മുതൽ ആണ് ജൂനിയർ എൻടിആറിനെ മലയാളികൾ കൂടുതൽ ശ്രദ്ധികാൻ തുടങ്ങിയത്. താരത്തിന്റെ ആക്ടിങ്, ഡാൻസിങ്, ഡയലോഗ് ഡെലിവറി എന്നിവ ഓക്കെ കിടുവാണ്. അവിടെ അറിയപ്പെടുന്നത് പോലെ തന്നെ വൺ ടേക് ആക്ടർ എന്നാണ് താരത്തെ മലയാളികളിൽ അറിയപ്പെടുന്നത്.
ഫഹദ് ഫാസിൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ, അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ശാന്തി മായാദേവി ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഇ-ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഇത് വരെ പുറത്തുവിട്ടട്ടില്ല.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ചിത്രം ആണ് അവസാനമായി പുറത്ത് ഇറക്കിയത്. മികച്ച വിജയം നേടിയ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. മോഹൻലാലുമായി ജീത്തു ജോസഫിന്റെ നാലാം തവണയാണ് ഒന്നിക്കുന്നത്, ശാന്തി മായാദേവിയാണ് നേരിന് തിരകഥ എഴുതിയത്.
ബോക്സ് ഓഫീസിൽ 150 കോടിയോളം കളക്ഷൻ നേടിയ, ‘ആവേശം’ ആണ് ഫഹദ് ഫാസിലിന്റെ ഈ അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ രംഗ എന്ന ഗ്യാങ്സ്റ്ററുടെ കഥാപാത്രമായിട്ടാണ് ഫഹദ് എത്തിയിരുന്നത്.
അതേസമയം ‘പുഷ്പ’-2 ആണ് ഫഹദിന്റെ ഇനി തിയേറ്റർ റിലീസ് ചെയ്യാനുള്ള ചിത്രം, അല്ലു അർജുൻ ആണ് ചിത്രത്തിലെ നായകൻ. അല്ലു അർജുന്റെ വില്ലനായി എത്തുന്ന ഫഹദ്, ഭൻവർ സിങ് ഷെഖാവത്ത് എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.
More From Flix Malayalam:
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്
പ്രേക്ഷകർ ഏറെ കാത്തിരുന്ന ആസിഫ് അലി ബിജു മേനോൻ എത്തുന്ന, ‘തലവൻ ‘ ചിത്രത്തിന്റെ ട്രൈലെർ പുറത്ത് ഇറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ, 2 മിനിറ്റ് ദൈർഘ്യമേറിയ ട്രൈലെർ 24 മണിക്കൂർ മുന്നേ 9 ലക്ഷത്തിന് മേൽ ആണ് ആളുകൾ കണ്ടത്. ട്രൈലെറിൽ ആസിഫ് അലിയുടെയും ബിജു മേനോന്റെ ശക്തമായ പോലീസ് കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ ജോർജ്, അനുശ്രീ, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, രഞ്ജിത്ത്, കോട്ടയം നസിർ, ജാഫർ ഇടുക്കി, ജോജി മുണ്ടക്കയം, സുജിത് ശങ്കർ, രഞ്ജിത് ഷേക്കർ, സാബുമോൻ അബ്ദുസമദ്, ടെസ്സ, ദിനേശ് പ്രഭാകര, അൻസൽ പല്ലുരുത്തി, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് ചന്ദ്രഹസൻ എന്നിവർ ആണ് അഭിനയിക്കുന്നത്.
അരുൺ നാരായൺ പ്രോഡക്ഷൻസിന്റെയും , ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ആണ് നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ മെയ് 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇന്നലെ ചിത്രത്തിന്റെ ട്രൈലെർ പുറത്ത് ഇറങ്ങുന്നതിന്റെ ഭാഗമായി ട്രൈലെർ ലോഞ്ച് പരിപാടി നടക്കുകയുണ്ടായിരുന്നു. ‘ചിത്രത്തിന്റെ തലവൻ എന്ന് രീതിയിൽ, ഈ ചിത്രം ഒരു ജിസ് ജോയ് ചിത്രമല്ല എന്ന് കാണിച്ചു കൊണ്ടാണ് ഈ സിനിമ തുടങ്ങേണ്ടത്. ‘മഴ പാടും’ എന്ന് എഴുതി തുടങ്ങിയ ആളാണ് തീ തലവൻ വരെ എത്തി നിൽക്കുന്നത്. ഈ സിനിമ ജിസ് എന്നെ ഒരുപാട് അത്ഭുതപെടുത്തിയ ഒന്നാണ്, ഞാൻ ജിസിനോടോപ്പം ചെയ്തിട്ടുള്ള സിനിമകളിൽ സ്വീകാരിത കിട്ടിയ സിനിമയായിരുന്നു ‘സൺഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗർണമിയും”.
‘ആ ഒരു സിനിമയ്ക്ക് ശേഷം ഫീൽ ഗുഡ് സിനിമയിൽ ബാൻഡ് അംബാസിറ്റർ പതവി ജിസോയ്ക്ക് കിട്ടി. ഈ സിനിമയിൽ അത് മുഴുവൻ ആയിട്ട് ബ്രേക്ക് ചെയ്തു, ‘തലവൻ’ സിനിമയെ കുറിച്ച് ഒന്നും പറയാൻ ഇല്ല ചിത്രത്തിന്റെ ട്രൈലെറും പാട്ടും കണ്ടപ്പോൾ ഒരുപാട് പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ സിനിമ റിലീസ് ചെയ്യാൻ വൈകിയതിന്റെ കാരണം, മലയാളത്തിൽ ഇറങ്ങിയ സിനിമകൾ തിയറ്ററിൽ നിറഞ്ഞത് കൊണ്ടാണ് റിലീസ് വൈകിയത്. ഇനി ഈ സിനിമയ്ക്ക് കുറച്ചു നാൾ ഓടാനുള്ള സ്ഥലവും സൗകര്യം വേണം ‘ എന്ന് ആസിഫ് അലി സംസാരിക്കുകയുണ്ടായി.
എനിക്ക് അങ്ങനെയുള്ള പോലീസുക്കാരനായിട്ട് ചെയ്യാനാണ് താല്പര്യം, അലിഫ് അലി
ജിസ് ജോയ് സംവിധാനം ചെയ്ത റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ആണ് ‘തലവൻ’. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രെസ്സ് മീറ്റിംഗ് നടത്തുക ഉണ്ടായിരുന്നു. സിനിമയിൽ ഉള്ള പോലീസുക്കാരെയും യഥാർത്ഥ ജീവിതത്തിലെ പോലീസുക്കാരെയും കുറിച്ച് നാടൻ ആസിഫ് അലി സംസാരിക്കുകയുണ്ടായി.
മലയാള സിനിമയിൽ ജീവിതത്തിൽ കാണുന്ന പോലീസുക്കാരനെ പോലെയൊരു, പോലീസുക്കാരനായിട്ട് ചെയ്യാനാണ് താല്പര്യം എന്ന് താരം പറയുകയുണ്ടായി.
“സൂപ്പർ നാച്ചുറൽ ആയിട്ടുള്ള പോലീസ് ഓഫീസറോ അല്ലെങ്കിൽ, ‘കാക്ക കാക്ക’ പോലെയോ അങ്ങനെയുള്ള ഒരു റഫ്രാൻസ് ഒരു സമയത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നു. നമ്മുക്ക് കാണാൻ ഇഷ്ട്ടപെടുന്ന പോലീസ് ഓഫീസർ എന്ന് പറയുന്നത്, ഭയങ്കര സ്റ്റൈലിഷ് ആയിട്ടുള്ള ഓഫീസർ ആയിരുന്നു. പക്ഷെ നമ്മുക്ക് മലയാള സിനിമയിൽ കുറച്ചുക്കൂടി നമ്മുടെ ജീവിതത്തിൽ കാണുന്ന പോലീസുക്കാരോടാണ് താല്പര്യം”.
“അങ്ങനത്തെ പോലീസുക്കാരനായിട്ടാണ് എനിക്ക് ചെയ്യാൻ താല്പര്യം, അത്തരത്തിലുള്ള ലിമിറ്റേഷനിൽ നിന്ന് കൊണ്ടാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. പക്ഷെ കൂമനിലും, കുറ്റവും ശിക്ഷയിലും ചെയ്തതിനേക്കാൾ കുറച്ചും കൂടി കൊമേർഷ്യൽ ആയിട്ടുള്ള കാർത്തി എന്ന കഥാപാത്രത്തിന് ഉണ്ടായിട്ടുണ്ടാകും” ആസിഫ് അലി പറഞ്ഞു.
അവർ പറഞ്ഞ വാക്കുകൾ കാരണം ആണ് ഞാൻ ഇമോഷണൽ ആയത്, ആസിഫ് അലി
ഏറെ നാളായി ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിട്ട്. ആ കാത്തിരിപ്പിനു വിരാമം നൽകിയിരിക്കുകയാണ് ‘തലവൻ’ എന്ന ചിത്രത്തിലൂടെ, ആദ്യ ഷോയിൽ തന്നെ ആരാധകർ പ്രതിക്ഷതിനേക്കാൾ വൻ തിരിച്ചു വരവാണ് ആസിഫ് അലി നടത്തിയിരിക്കുന്നത്.
മെയ് 24-ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 4.75 കോടിയാണ് നേടിയത്. ചിത്രത്തിന്റെ ആദ്യ ഷോയിൽ തന്നെ ആസിഫ് ആരാധകരെ തിയറ്ററിൽ പോയി കണ്ടിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ആദ്യ ഷോയിൽ തന്നെ, പ്രേക്ഷകർ പറഞ്ഞ വാക്കുകൾ ഇമോഷണൽ ആക്കി എന്ന് പറയുകയാണ് ആസിഫ് അലി.
‘ഞാൻ ഒന്ന് സന്തോഷിക്കണം എന്ന് ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ട് എന്നും, എനിക്ക് തോന്നി അത്ര അപ്രിസിയേഷൻ ആണ് എനിക്ക് കിട്ടിയത്. ഫസ്റ്റ് ഡേ ഷോ കഴിഞ്ഞ് തിയറ്ററിലെ ആ ക്രൗഡിന്റെ റെസ്പോൺസ്, അത് ജെന്യൂവിൻ ആയിട്ടുള്ള തിയേറ്റർ റെസ്പോൺസ് ആണ്. അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, അത് ഏതൊരു ആക്ടറിന്റെ സ്വപ്നം ആണ് അന്ന് ഞാൻ അത് അനുഭവിച്ചു’.
‘സിനിമ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ മൈക്ക് പിടിച്ച് വന്ന എല്ലാ മിഡിയാക്കാരും പറഞ്ഞത്. “ആസിഫ് ഇക്ക ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി ഇക്ക നല്ലൊരു പടം ചെയ്തതിന്” അതാണ് ഞാൻ ശരിക്കും ഇമോഷൺ അവനുള്ള കാരണം’ ആസിഫ് അലി പറഞ്ഞു.
ബോളിവുഡ് താരം തബു 12 വർഷത്തിന് ശേഷം ഹോളിവുഡിലേക്ക് മടങ്ങി എത്തുന്നു, മാക്‌സ് പ്രീക്വൽ സീരീസായ ‘ഡ്യൂൺ: പ്രവചനം’ എന്ന സീരിസിലാണ് താരം അഭിനയിക്കാൻ ഒരുങ്ങുന്നത്. സഹോദരി ഫ്രാൻസെസ്കയുടെ ആവർത്തിച്ചുള്ള വേഷമാണ് താരം ചെയ്യുന്നത് എന്നാണ് വാർത്തകൾ വരുന്നുത്. ഡ്യൂൺ പ്രവചനത്തിൻ്റെ മൂന്നാം ഭാഗമായിട്ടാണ് ഈ സീരിസ് ഒരുങ്ങുന്നത്.
‘ഡ്യൂൺ’ എന്ന സിനിമയിൽ പോൾ ആട്രിഡെസിൻ്റെ സ്ഥാനാരോഹണത്തിന് 10,000 വർഷങ്ങൾക്ക് മുമ്പ്, മനുഷ്യരാശിയുടെ ഭാവിയെ ഭീഷണിപ്പെടുത്തുന്ന സേനകളെ നേരിടുന്നു. എന്നാൽ ബെനെ ഗെസെറിറ്റ് എന്ന ഇതിഹാസ വിഭാഗത്തെ സ്ഥാപിക്കുകയും ചെയ്യുമ്പോൾ, അത് രണ്ട് ഹാർകോണൻ സഹോദരിമാരെ പിന്തുടരുന്ന കഥയാണ് ഇത്.
ബ്രയാൻ ഹെർബർട്ട്, കെവിൻ ജെ ആൻഡേഴ്സൺ എന്നിവരുടെ ‘സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ’ എന്ന നോവലിനെ അടിസ്ഥാമാക്കിയാണ് സീരിസ് നിർമ്മിച്ചിരിക്കുന്നത്. 2024-ൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ‘ഡ്യൂൺ’ സീരിസിന്റെ ഇതുവരെ പ്രീമിയർ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യൻ അമേരിക്കൻ ഡയറക്ടർ മീര നായർ 2006-ൽ സംവിധാനം ചെയ്ത, ‘ദി നെയിംസേക്ക്’- യിലായിരുന്നു തബു ഹോളിവുഡിൽ ആദ്യമായി അഭിനയിച്ചത്. അതേസമയം തബുവിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ‘ക്രൂ’, തിയറ്ററിൽ വൻ വിജയമാണ് ചിത്രം നേടിയത്. തബുവിനെ കൂടാതെ കരീന കപൂർ ഖാൻ, കൃതി സനോൻ എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
എ ആർ മുരുകദോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന, ‘സിക്കന്ദർ’ൽ സൽമാൻ ഖാൻ്റെ നായികയായി രശ്മിക മന്ദന്ന എത്തുന്നു. ജൂൺ മുതൽ ഷൂറ്റിംഗ് ആരംഭിക്കുന്ന ചിത്രം ഈദ് ദിനത്തിൽ 2025-ലാണ് റിലീസ് ചെയുക.
ചിത്രത്തിലെ അണിയറപ്രവർത്തകർ ആണ് ഇക്കാര്യം സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്, അതിനു പിന്നാലെ നടി രശ്മിക മന്ദന്നയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ‘അടുത്ത അപ്ഡേറ്റ് ഇതാ..സർപ്രൈസ്!! സിക്കന്ദറിൻ്റെ ഭാഗമായതിൽ ഞാൻ ആത്മാർത്ഥമായി നന്ദിയുള്ളവനും അഭിമാനിക്കുന്നു’ എന്ന് കുറിച്ചിട്ടുണ്ടായി.
ആക്ഷൻ ത്രില്ലർ ചിത്രം കൂടിയായ ‘സിക്കന്ദർ’ൽ എ ആർ മുരുകദോസും സൽമാൻ ഖാനും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്.