മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു.

Chackochan And Priyamani New Movie

മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്നലെ രാവിലെ കൊച്ചിയിൽ വച്ച് നടന്നിരുന്നു.


Kunchacko Boban's New Movie Pooja

നടൻ ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ, ഷാഹി കബീർ ആണ് ചിത്രത്തിന് തിരക്കഥ എഴുതി ഇരിക്കുന്നത്. ഇമോഷണൽ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, അനുനാഥ്, വൈശാഖ് ശങ്കർ എന്നിവരാണ് മറ്റ് താരങ്ങൾ.

സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്, ഛായാഗ്രഹണം ഒരുക്കുന്നത് കണ്ണൂർ സ്ക്വാഡ് ഡയറക്ടർ റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.

More From Flixmalayalam :

ഇവരൊക്കെയാണ് ഒരു മാറ്റം വേണെന്നൊന്നുള്ള ചിന്ത എന്നിൽ ഉണർത്തിയത്, കുഞ്ചോക്കോ ബോബൻ

Chaver movie news - Kunjakko in chaver

Chaver movie News: വരാനിരിക്കുന്ന ചാവേർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ഇപ്പോൾ വരുന്ന ചാക്കോച്ചന്റെ സിനിമകളുടെ പ്രത്യേകത ഒന്നിലും ചക്കൊച്ചനെ കാണുന്നില്ല പകരം ആ നായക കഥാപാത്രം പൂന്ദുവിളയാടുകയാണ് എന്ന ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ.

Chaver movie news - kunjakko in chaver

” അതിനു വേണ്ടിട്ടല്ലേ നമ്മൾ മരിച്ച് പണിയെടുക്കുന്നത്, അതിനു വേണ്ടിട്ടാണ് ഞാൻ ഇത്രെയും കാലം ശ്രമിച്ചത് ഇത് ഒരു സുപ്രാപതത്തിൽ നടന്ന ചേഞ്ചോ കാര്യങ്ങളോ അല്ല ഇതിന്റെ മേലെ ഒരുപാട് സമയം എടുത്തിട്ടുണ്ട് ഒരുപാട് ബുദ്ധിമുട്ടുകലുണ്ട് ഒരുപാട് സാക്രിഫൈസ് ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മൾ എന്താണോ ആഗ്രഹിച്ചത് എന്താണോ നേടാനായിട്ട് ഉദ്ദേശിച്ചത് അതിലേക്ക് അടിപ്പിക്കുന്നു എന്നുള്ളതാണ്. ഇത് എല്ലാം വീണ്ടും വീണ്ടും പുതിയ കാര്യങ്ങൾ അല്ലെങ്കിൽ ഇതിനേക്കാൾ ഇന്റർസ്റ്റിംഗ് ആയിട്ടുള്ള ക്യാരക്റ്റസായിട്ടുള്ള സിനിമകൾ ചെയ്യാനായിട്ടുള്ള ഫെയറാണ്.

ചാക്കോച്ചന്റെ കാലത്തു എത്ര മാത്രം വർക്ക് ഷോപ്പ് കാര്യങ്ങൾ ഓക്കെ ഉണ്ടാകോ എന്നും സിനിമയിലേക്ക് വരുന്നതിന് മുൻപ് ട്രെയിനിങ്ങോ പുറത്ത് പോയി പഠിച്ചിരുന്നോ ചോദ്യത്തിന് കുഞ്ചാക്കോ ബോബന്റെ മറുപടി.

” ട്രെയിനിങ് ഒന്നും ഞാൻ എടുത്തിട്ടില്ല പക്ഷെ സിനിമയേ സ്നേഹിക്കുന്ന ഒരുപാട് മനസ്സിലാക്കുകയും ചെയ്തിരുന്ന ഒരുപാട് ആൾക്കാരുടെ സമയം ചെലവാഴിച്ചിരുന്നു, ഇടക്കാല സമയം കൂടുതൽ സമയം ചെലവാഴിച്ചത് ലാൽ ജോസ്, ഷാഫി, വി ക്കേ പ്പി ഇവരുടെ കൂടെയായിരുന്നു. ഇവരൊക്കെ ആ രീതിയിൽ എന്നെ ഒരു ആക്ടർ എന്ന നിലയിൽ മാറ്റങ്ങൾ കൊണ്ടുവരണം മാറ്റപ്പെടണമേന്നുള്ള ഒരു ചിന്ത എന്നിൽ ഉണർത്തിയ ആൾക്കാരാണ്, അല്ലെങ്കിൽ വേണോന്ന് നിർബന്ധിച്ച ആൾക്കാരാണ്. അപ്പൊ ആ രീതിയിൽ ആക്ടിങ് ക്ലാസ്സിൽ പോകുന്നതിനേക്കാൾ ഗുണം ഇവരുടെയുള്ള സഹവാസം കൊണ്ട് കിട്ടിട്ടുള്ളതാണ് സത്യം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ഒക്ടോബർ 5 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ചാവേർ, കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ്ഈ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ അശോകൻ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ എത്തുന്നത്, മുടിയൊക്കെ പറ്റവെട്ടി കട്ട താടിയുള്ള വാണ്ടഡ് നോട്ടീസ് രൂപത്തിൽ ചാക്കോച്ചന്റെ ലൂക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു.

കഥ കേൾക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്ന അശോകൻ ഇങ്ങനെയല്ല; കുഞ്ചാക്കോ ബോബൻ

ക്യാരക്റ്റർ സ്കെച്ച് കണ്ടപ്പോ തന്നെ ദൈവമേ ഇത് ഒരു ഹൊററോർ പടമാണോ എന്നൊരു ചിന്ത വന്നു, ടിനു പാപ്പച്ചന്റെ സിനിമ അത് നമ്മുക്ക് കിട്ടുമ്പോൾ ഓക്കെ ഇനി അടിമുടി മാറി പൊളിക്കും നമ്മൾ സിക്സ് പാക്ക് വർക്ക് ഔട്ട്‌ ചെയ്യണം എന്നിരിക്കുമ്പോഴാണ് ഈ ചെങ്ങായി വന്നിട്ട് എന്നോട് പറഞ്ഞത് ഇങ്ങനെ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

” ഞാൻ ഈ കഥ കേൾക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്ന അശോകൻ ഇങ്ങനെയല്ല, കാരണം ടിനു പാപ്പച്ചന്റെ സിനിമ അത് നമ്മുക്ക് കിട്ടുമ്പോൾ ഓക്കെ ഇനി അടിമുടി മാറി പൊളിക്കും നമ്മൾ സിക്സ് പാക്ക് വർക്ക് ഔട്ട്‌ ചെയ്യണം എന്നിരിക്കുമ്പോഴാണ് ഈ ചെങ്ങായി വന്നിട്ട് എന്നോട് പറഞ്ഞു നമ്മുക്ക് ഒരു പത്ത് കിലോ കൂട്ടണം ഞാൻ ഓഹോ ശെരി പിന്നെ കോട വയറും വേണം ഞാൻ പറഞ്ഞു എടൊ താൻ എന്നെ ഫീൽഡ് ഔട്ട്‌ ചെയ്യാൻ നോക്കെണോ.

പക്ഷെ എന്റെ അശോകൻ പറഞ്ഞത് ഇങ്ങനെയാണ് അല്ലാതെ ചാക്കോച്ചൻ വിചാരിക്കുന്നത് പോലെയല്ല. പിന്നെ കണ്ണിമ്പോൾ പേടി തോന്നുന്ന മേക്ക്ഓവർ വേണം അങ്ങനെ ഒരു ക്യാരക്റ്റർ സ്കെച്ച് കൊണ്ടുവന്നു അത് കണ്ടപ്പോ തന്നെ ഞാൻ ദൈവമേ ഇത് ഒരു ഹൊററോർ പടമാണോ എന്നൊരു ചിന്ത വന്നു. പക്ഷെ ഏകദേശം അതെ രീതിയിൽ തന്നെ മോഡേയ്ത് എടുത്തു കണ്ണിലെ ലെൻസിസും കട്ടി മീശയും താടിയും മുടിയും പറ്റ വെട്ടിയും സ്കിൻ മൊത്തം മാറ്റി മുറിവുകളും അതിന്റെ പാടും ഒക്കെ അങ്ങനെ എന്തൊക്കെ ചെയ്യാവോ അതൊക്കെ ചെയ്തട്ട് അശോകനിലേക്ക് കൊണ്ടുവരിക പിന്നെ ആ വസ്ത്രവും ഒക്കെ ഇട്ട് നമ്മൾ ആ ഒരു ആഭ്യൻസിൽ എത്തുന്നു.

ട്രൈലെർ കാണുമ്പോൾ ആൾക്കാർക്ക്ഇ ത് ആരാണ് അല്ലെങ്കിൽ ഇത് ചക്കൊച്ചൻ ആണോ എന്ന് ചോദിക്കുന്നുണ്ടെങ്കിൽ ഈ ഫാക്ടർസ് എല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്, ഇത് ഒരാളുടെയോ രണ്ട് പേരുടെയോ ഇൻപുട്ട് അല്ല ഇത് ഒരു ടീം വർക്കാണ് ഇതൊക്കെ ഒള്ളോണ്ടാണ് അശോകൻ ചക്കൊച്ചൻ അല്ലാതെ അശോകനായിട്ട് സ്ക്രീനിൽ വരാനായിട്ടുള്ള കാരണം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

റിവ്യൂസിന് ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്യാൻ പറ്റില്ല ; കുഞ്ചാക്കോ ബോബൻ

“റിവ്യൂസിനെ ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല, റിവ്യൂ ചെയ്യുന്നവരുടെ അഭിപ്രായം വച്ചട്ട് നമ്മൾ സിനിമകൾ ചെയ്യാനായിട്ട് പോകുന്നില്ലയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

” എന്നെ സമ്പെന്ധിച്ച് സിനിമ തെരഞ്ഞെടുപ്പിൽ സ്വാധി mനിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും, കാരണം റിവ്യൂസിന് ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്യണമെങ്കിൽ നിർബന്ധം പിടിക്കാൻ പറ്റില്ല.

അവരെ ഇഷ്ട്ടപ്പെടുത്തുക എന്നുള്ളതാണ് നമ്മുടെ പർപ്പസ്, അത് ഒരേ ടൈപ്പ് സിനിമകൾ ചെയ്യേണ്ടിരിക്കാനുള്ള സാധ്യത കുറവാണ് ഒരു ഉദാഹരണത്തിന് പറയുകയാണെങ്കിൽ സിനിമാറ്റിക് എക്സ്പീരിയൻസ് പറയുമ്പോൾ നമ്മൾ ഭയങ്കര ഗ്രാൻഡിൽ എടുക്കുന്ന പടങ്ങൾ അത് എല്ലാം വിജയ്ക്കണമെന്നില്ല നമ്മൾ എല്ലാ ആ രീതിയിൽ തന്നെയായിരിക്കും പ്രേസേന്റ് ചെയ്യുന്നത്.പക്ഷെ അതിൽ വിജയ്ക്കുന്ന പടങ്ങൾ വളരെ ചുരുക്കമായിരിക്കും, എന്നാൽ അതിന്റെ പ്രേസേന്റ് ചെയ്യുന്നരീതി കോൺടെന്റ് കാര്യങ്ങളും എല്ലാ ഈ സോകോൾഡ് ഒരേ രീതിയിലുള്ള സിനിമകളായിരിക്കാം. അങ്ങനെയാണെങ്കിൽ എല്ലാ സിനിമകൾ വിജയ്ക്കാം പക്ഷെ അങ്ങനെ സംഭവിക്കുന്നില്ല അപ്പോ വേറെ ഉദാഹരണത്തിൽ ഞാൻ ഒരു ഇന്റർവ്യൂ കാണുമ്പോൾ മലയാളം സിനിമകളിലെ ഒരുപാട് വർഷത്തെ എക്സ്പീരിയൻസുള്ള ആൾ ഇനി വരാൻ പോകുന്ന സിനിമകളെ പറ്റി പറയുമ്പോൾ സ്‌പെക്ഷൻ ഉള്ള കുറച്ച് സിനിമകളുടെ പേരുകൾ പറഞ്ഞു.

ഈ സിനിമ വരുമ്പോൾ തിയറ്ററിൽ ആൾക്കാർ വരും അല്ലെങ്കിൽ 100% ഉറപ്പിച്ചു പുള്ളി പറഞ്ഞു, ആ സിനിമ വിജയ്ക്കും അങ്ങനെ ഇറങ്ങി കഴിഞ്ഞപ്പോൾ പുള്ളി പറഞ്ഞ സിനിമയായിരിക്കും ഏറ്റവും വലിയ പരാജയം.ഇൻസ്‌പെക്ടഡ് ആയിട്ടുള്ള സിനിമകൾ ഭയങ്കരമായി വിജയിക്കും അപ്പോ അങ്ങനെ ആർക്കും ഉറപ്പിച്ച് പറയാൻ പറ്റില്ല, ഏത് സിനിമ 100% വിജയ്ക്കും ഏത് സിനിമ പരാജയപ്പെടും എന്ന് ആർക്കും പ്രെഡിക്റ്റ ചെയ്യാൻ പറ്റില്ല.

പക്ഷെ നമ്മൾ മാക്സിമം ഇൻപുട്ട് ഇടും തിയറ്ററിൽ ഏതെങ്കിലും രീതിയിൽ ആൾക്കാരുമായി കണക്ട് ചെയ്യാൻ പറ്റുമെങ്കിൽ അവരെ എന്റർടൈൻമെന്റ് ചെയ്യാൻ പറ്റുമെങ്കിൽ ഏത് തരത്തിലുള്ള സിനിമകളാണ് വിജയ്ക്കുക.അപ്പോൾ പ്രൊമോഷൻ ഇല്ലെങ്കിലുപോലും സിനിമകൾ വിജയ്ക്കും ഇത് എല്ലാം സംഭവിക്കുന്നതാണ് അപ്പോൾ റിവ്യൂ ചെയ്യുന്നവരുടെ അഭിപ്രായം വച്ചട്ട് നമ്മൾ സിനിമകൾ ചെയ്യാനായിട്ട് പോകരുത്, അങ്ങനെ ചെയ്യാൻ പറ്റില്ല അങ്ങനെയാണെങ്കിൽ റിവ്യൂസ് തന്നെ പടം ഡയറക്റ്റ് ചെയ്ത് അവർ തന്നെ അഭിനയിച്ച് ചെയ്യേണ്ടി വരും ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനത്തിൽ ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമാണ് ചാവേർ,

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ.

കൊല്ലാനും ചാവാനും നടക്കുന്ന ചാവേറുകളുടെ കഥ…ചാവേർ ട്രൈലെർ

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി. 2 മിനിറ്റും 33 സെക്കന്റ്‌ ദൈർഘ്യമേറിയ ട്രൈലറിൽ രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടിയുള്ള ചോരക്കാളിയും കൊല്ലാനും മടിയില്ലാതെ ചാവേറുകളുടെ കഥയാണ് ട്രൈലെറിൽ കാണിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നത്.

സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്റെ നാലാമത്തെ ചിത്രം കൂടിയാണ് ചാവേർ. ഈ മൂന്ന് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേർ പ്രേക്ഷകർ ആവേശത്തോടെയാണ് നോക്കി കാണുന്നത്.

ജനങ്ങൾ മുഗേഷിനും, ഇന്നസെന്റിനും, ഗണേഷിനും കൊടുത്ത വിജയം എനിക്ക് തന്നില്ല; ജഗദീഷ് കുമാർ

അർജുൻ അശോകൻ, ജഗദീഷ് കുമാർ തകർത്ത് അഭിനയിച്ച് സെപ്റ്റംബർ 22 ന് റിലീസിന് ഒരുങ്ങാനിരിക്കുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ സിനിമയിൽ രാഷ്ട്രീയക്കാരുടെ വേഷമാണ് അഭിനയിക്കുന്നത്, ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരനായിട്ട് അഭിനയിക്കാൻ പറ്റും ജീവിതത്തിൽ അതുപോലെയുള്ള അനുഭവങ്ങൾ താരം നേരിട്ടുട്ടുണ്ട്. മനുഷ്യന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയക്കാർ അത് ഏത് പാർട്ടിയായലും, രാഷ്ട്രീയം എനിക്ക് പറ്റിയതല്ല എന്നും, തീപ്പൊരി ബെന്നിയിൽ ഈ കഥാപാത്രം ചെയ്യാനുള്ള കാരണവും വെളിപ്പെടുത്തുകയാണ് നടൻ ജഗദീഷ് കുമാർ.

” മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയക്കാർ അത് ഏത് പാർട്ടിയായലും, ഞാൻ ഒരു സഖാവായിട്ടു അഭിനയിച്ചു സന്തോഷം ഇനി ഒരു കോൺഗ്രസായിട്ട് അഭിനയിക്കാൻ പറഞ്ഞാൽ അതിനേക്കാൾ സന്തോഷം. നാളെ ഒരു ബി.ജെ.ബി നേതാവായി അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കും, അങ്ങനെ ഒരു കമ്മ്യൂണിസ്റ്റുക്കാരനായി അഭിനയിക്കണമെങ്കിൽ കമ്മ്യൂണിസ്റ്റിനെ കുറിച്ചും ജീവിത രീതിയെ കുറിച്ചും ജനങ്ങൾക്ക് ഏതൊക്കെ നന്മകളാണ് ചെയ്യുന്നതൊക്കെ അറിയണം. ഇനി കമ്മ്യൂണിസ്റ്റ്‌ കൂട്ടത്തിൽ തിന്മകൾ ചെയ്യുന്നുണ്ടെങ്കിൽ അതും അറിയണം ഇതൊക്കെ മനസ്സിലാക്കിട്ടാണ് ഈ കഥാപാത്രം ആവിഷ്ക്കരിച്ചത്.

രാഷ്ട്രീയം എനിക്ക് പറ്റിയതല്ല എന്ന് കരുതി പിന്മാറിയതല്ലാതെ രാഷ്ട്രീയം മോശപ്പെട്ട കാര്യമായതൊണ്ടും അല്ല ആരും തെറ്റിദ്ധരിക്കരുത്, രാഷ്ട്രീയത്തിൽ ജനങ്ങൾ കൊടുത്ത വിജയം മുകേഷിനും, ഇന്നസെന്റിനും, ഗണേഷനും കൊടുത്തു എനിക്ക് പരാജയമാണ് ജനങ്ങൾ സമ്മതിച്ചത്. അതിലൂടെ ജനങ്ങൾ എനിക്ക് തിരിച്ചറിവ് നൽകിയതാണ്, യുവർ നോട്ട് ഫിറ്റ്‌ ഫോർ പൊളിറ്റീഷ്യൻസ് യുവർ നോട്ട് ഫിറ്റ്‌ ഫോർ പൊളിറ്റിക്സ് യുവർ നോട്ട് കമ്പെട്ടന്റ ടു ബി എ പൊളിറ്റീഷ്യൻസ് എന്ന് അവർ എനിക്ക് സീൽ അടിച്ചു സ്റ്റേറ്റ്മെന്റ് തന്നു. പിന്നെ ഞാൻ എന്ത് ചെയ്യണം ” ജഗദീഷ് കുമാർ പറഞ്ഞു.

രാജേഷ് ജോജി സംവിധാനത്തിൽ ഷെബിൻ ബക്കറിന്റെ ബാനറിൽ റുവൈസ് ഷെബിൻ , ഷിബു ബക്കർ , ഫൈസൽ ബക്കർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഫെമിന ജോർജ്, ഷാജു ശ്രീധരൻ, റാഫി എന്നിവരാണ് അഭിനയിക്കുന്നത്.

പ്രതീക്ഷകൾ തെറ്റി, അമൽ നീരദ് മമ്മൂട്ടി കോംബോ അല്ല

ഭീഷ്മ പർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമായിരിക്കും എന്ന് ആരാധകർ ഈ അടുത്തിടെ സ്വപ്നം കണ്ടിരുന്നു, എന്നാൽ ആരാധകരുടെ പ്രതിക്ഷകൾ തെറ്റി അമൽ നീരദ് മമ്മൂട്ടി കോംബോയല്ല വരുന്നത്.

അമൽ നീരദ് കുഞ്ചാക്കോ ബോബൻ കോംബോയാണ് എത്തുന്നത്, ചിത്രത്തിന്റെ ചിത്രികരണം ആരംഭിച്ചിരിക്കുകയാണ് സെറ്റിൽ നിന്നുള്ള അമൽ നീരദിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മിഡിയയിൽ വൈറലായി.

മലയാളത്തിലെ പ്രശസ്ത ക്രൈ തില്ലർ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്, സുശിൻ ശ്യം സംഗീതവും ആനന്ദ് സി ചന്ദ്രൻ ഛായഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ജ്യോതിർമയും ഷറഫുദ്ദീനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടിനു പാപ്പച്ചൻ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രമായ ചാവേർ ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ അടുത്തത്തായി റിലീസ് ഒരുങ്ങുന്ന ചിത്രം, കുഞ്ചാക്കോ ബോബൻ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു.

നീരദിന്റെ ഫ്രെയിമിൽ വരിക എന്നുള്ളത് നടൻ എന്ന നിലയിൽ എന്റെ ആഗ്രഹമായിരുന്നു, കുഞ്ചാക്കോ ബോബൻ

അമൽ നീരദിന്റെ സംവിധാനത്തിൽ ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് ‘ബോഗയ്ൻവില്ല’. കഴിഞ്ഞ ദിവസമായിരുന്നു നിർമ്മാതാക്കൾ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനാച്ഛാദനം ചെയ്തത്.

ആദ്യം രണ്ട് പോസ്റ്ററിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും കറുത്ത വസ്ത്രവും, തോക്കും പിടിച്ച് രക്തചുവപ്പ് പശ്ചാത്തലത്തിലാണ് കണ്ടത്. എന്നാൽ മറ്റും തരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇൻ്റർനെറ്റിൽ വളരെയധികം ആവേശമാണ് ആരാധകരിൽ സൃഷ്ടിച്ചത്.

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ജ്യോതിർമയി, ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവർ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ത് എന്നാൽ, പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് നടി ജ്യോതിർമയി മലയാള സിനിമയിലേക്ക് എത്തുന്നത്.

ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ, അമൽ നീരദിന്റെ പടത്തിൽ അഭിനയിക്കാൻ പറ്റിയ സന്തോഷം പങ്കു വച്ചിട്ടിക്കുകയാണ് കുഞ്ചാക്കോ ബോബൻ.’ വർഷങ്ങൾക്ക് മുൻപ് അൻവർ റഷീദിനെ കാണാൻ പോയപ്പോൾ ആണ് അമൽ നീരദിനെ പരിചയപ്പെടുന്നത്. ‘ബ്രിഡ്ജ്’ സിനിമ ഇറങ്ങിയതിൽ പിന്നെ, പുള്ളിടെ കൂടെ ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹയുണ്ടായിരുന്നു. ഒരു പടം ചെയ്യണമെന്ന് ആഗ്രഹിച്ച അമൽ നീരദിനോട് പറയുകയും ‘ഓക്കേ നോക്കാം ഒരു സംഭവം വരട്ടെ നമ്മുക്ക് ചെയ്യാം’ എന്ന് പറഞ്ഞിരുന്നു.

‘ ഒരു അമൽ നീരദിന്റെ ഫ്രെയിമിൽ വരിക എന്നുള്ളത് ഏതൊരു നടനെപ്പോലെ എന്റെ ഒരു ആഗ്രഹമായിരുന്നു. പ്രിയ പറയുമായിരുന്നു ‘അമൽ ഏട്ടന്റെ സ്ലോമോഷനിൽ ജാക്കറ്റ് ഇട്ട് ഒരു വരവ് ‘. ഞാൻ പറഞ്ഞു ‘ അതൊന്നും ഈ സിനിമയിൽ പ്രതീക്ഷിക്കണ്ട’, അത് വേറെ സിനിമയാണ്. പക്ഷെ വളരെ ത്രില്ല് അടിപ്പിക്കുന്ന സിനിമ ആയിരിക്കും, അമൽ ഇത് വരെ അറ്റാൻഡ് ചെയ്യാത്ത സിനിമ ആയിരിക്കും അതിന്റെ ഒരു എക്സ്സൈറ്റ്മെന്റ് ഭയങ്കരമായിട്ട് ഉണ്ട്‌’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ചാക്കോച്ഛന്റെ പിന്നിൽ അതാ കണ്ണാടിക്കൂട്ടിലെ പല്ലി പോലെ, മഞ്ജുവിന് പിറന്നാൾ ആശംസയുമായി ചാക്കോച്ചൻ

മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങി മലയാളി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു വാര്യർ, ഇന്ന് മഞ്ജുവിന് 45 മത്തെ പിറന്നാൾ ദിനമാണ്. നിരവധി ആരാധകരും താരങ്ങളുമാണ് മഞ്ജുവിന് പിറന്നാൾ ആശംസകൾ നേരുന്നത്.

എന്നാൽ ഇപ്പോൾ പിറന്നാൾ ദിനത്തിൽ മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കു വെച്ചുകൊണ്ട് ആശംസ വ്യത്യസ്തമാക്കിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ, ചാക്കോച്ഛന്റെ പിന്നിൽ അതാ കണ്ണാടിക്കൂട്ടിലെ പല്ലി പോലെ മഞ്ജുച്ചേച്ചി, ഡോർ ഒന്ന് തുറന്നു കൊടുക്കൂ ചേച്ചിയും ഫോട്ടോയ്ക്ക് പോസ് ചെയ്യട്ടെ തുടങ്ങിയ കമന്റുകളാണ് ചാക്കോച്ചൻ പങ്കു വച്ച ചിത്രത്തിന് ആരാധകർ രസകരമായ കമന്റ്‌ കുറിക്കുന്നത്.

” പ്രിയ മഞ്ജുവിന് ജന്മദിനാശംസകൾ !! നിങ്ങൾ സന്തോഷവാനും ഭ്രാന്തനുമായ വ്യക്തിയും ആയിരിക്കുക. കൂടുതൽ രസകരമായ ചിത്രങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത് പോസ്റ്റ് ചെയ്യുന്നു ഇപ്പോഴേക്ക് ” പോസ്റ്റിനു താഴെ കുഞ്ചാക്കോ ബോബൻ കുറിച്ചു.

1995 ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്, പിന്നീട് നിരവധി ഒട്ടേറെ മലയാള ചിത്രങ്ങളിൽ സജീവമായി താരം. ഒരിടവേളയ്ക്ക് ശേഷം താരം ഹൌ ഓൾഡ് ആർ യു എന്ന മലയാള സിനിമയിൽ വീണ്ടും താരം അഭിനയത്തിലേക്ക് തിരിച്ചെത്തി, മികച്ച അഭിനയമികവ് കൊണ്ട് മഞ്ജു വാര്യർ തമിഴിലും തന്റെതായ സ്ഥാനം നേടിയെടുത്തു.