ഞാൻ കഥാപാത്രം ആയിട്ട് മാറാറില്ല, കഥാപാത്രത്തിനെ എന്നിലേക്കാണ് എത്തിക്കുന്നത്; വിജയ രാഘവൻ

ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങളായി മാറുന്നതിനു കുറിച്ച് സംസാരിക്കുകയാണ് നടൻ വിജയ്രാഘവൻ. ഓരോ സിനിമയിലും കഥാപാത്രങ്ങൾ ആയിട്ട് മാറില്ല എന്നും, കഥാപാത്രങ്ങൾ എന്നിലേക്ക് കൊണ്ടു വരികയാണ് ചെയ്യുന്നത് എന്ന് വിജയ് രാഘവൻ പറഞ്ഞു.

പേരിലൂർ പ്രീമിയർ ലീഗ് ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയ ആഭിമുഖത്തിലാണ് താരം ഇക്കാര്യം സംസാരിച്ചത്.

“ഞാൻ കഥാപാത്രം ആയിട്ട് മാറാറില്ല കഥാപാത്രം എന്നിലേക്ക് എത്തിക്കെണ് ചെയ്യാറുള്ളത്, അത് തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ കഥാപാത്രമായി തീർന്നാൽ ഞാൻ തന്നെയായിരിക്കും, കഥാപാത്രത്തെ ഞാൻ എന്നിലേക്കാണ് എത്തിക്കുമ്പോൾ ആണ് വൈവിദ്ധ്യമാണ് ഉണ്ടാകുന്നത്”.

“എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ എങ്ങനെ ആയിരിക്കും, എങ്ങനെ നടക്കും, എങ്ങനെ ഇരിക്കും അല്ലെങ്കിൽ എങ്ങനെ നോക്കും എങ്ങനെ ചിന്തിക്കും എന്നുള്ള രീതിയിലാണ് ഞാൻ അപ്രോച്ച് ചെയ്യുന്നത്”.

” പിന്നെ നാടകമാണ് എന്റെ എക്സ്പീരിയൻസ്, നൂറ് ശതമാനം ഞാൻ വിശ്വാനിക്കുന്നത് സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ നാടക എക്സ്പീരിയൻസ് ആണ്. ഞാൻ ജനിച്ചത് ഇതിനെ ഉദ്ദേശിച്ചതാണ് എന്ന് വിശ്വാസിക്കുന്ന ആൾ ആണ് ഞാൻ ” വിജയ് രാഘവൻ പറഞ്ഞു.

എന്റെ വീട്ടിൽ കല്യാണം ആലോചിക്കാൻ വരുന്നവരോട് കടക്ക് പുറത്ത് എന്നാണ് പറയുന്നത്, നിഖില വിമൽ

വീട്ടിൽ കല്യാണം ആലോചിക്കാൻ വരുന്നവരോട് കടക്ക് പുറത്ത് എന്നാണ് പറയുന്നത് നിഖില വിമൽ. വീട്ടിൽ വിവാഹ ആലോചന വന്നാൽ സ്ത്രീധനം ചോദിക്കുന്നവരോട് എന്താണ് പറയുക എന്ന്, നിഖില വിമലിന്റെ മറുപടി ഇങ്ങനെ.

“എന്റെ വീട്ടിൽ കല്യാണം ആലോചിക്കാൻ വരുന്ന അവരോട് കടക്ക് പുറത്ത് എന്നാണ് പറയുന്നത്. എനിക്ക് എപ്പോൾ കല്യാണം കഴിക്കണം എപ്പോൾ ഒരു പാർട്ണറെ വേണം, എന്ന് തോന്നുന്ന സമയത്താണ് ഞാൻ കല്യാണം കഴിക്കുകയൊള്ളു. എന്റെ അമ്മയൊക്കെ എല്ലാ അമ്മമ്മാർ പറയുന്നത് പോലെയാണ്, കല്യാണം കഴിക്കണം അമ്മ വയസ്സായി അമ്മയ്ക്ക് എന്തെങ്കിലും പറ്റിപോയാൽ എന്ന്. ഞാൻ പറയും അമ്മയ്ക്ക് ഒന്നും പറ്റില്ല എന്ന്, ഇപ്പോൾ എന്റെ അമ്മുമ്മയ്ക്ക് ഏത് മരുമകളെ കണ്ടാലും കല്യാണം കഴിപ്പിക്കണം എന്ന്”.

“കല്യാണം കഴിച്ച് കഴിഞ്ഞാലോ അമ്മുമ്മ മരിക്കുന്നതിന് മുന്നേ ഒരു കുഞ്ഞിക്കാൽ കാണണോന്ന്. അവസാനം എന്റെ കാര്യം വന്നപ്പോൾ അമ്മുമ്മ ആക്രാന്തം കാണിക്കരുത്, ഇനി ഇപ്പോൾ അതൊന്നും പറ്റുന്ന് തോന്നുന്നില്ല എന്ന് പറയും”.

“നമ്മളുടെ ജീവിതം നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്, നമ്മളാണ് ജീവിക്കേണ്ടത് അല്ലാതെ ഇവർ ആരും അല്ല. നാളെ എന്തെങ്കിലും വന്നു കഴിഞ്ഞാൽ നീ അല്ലെ കല്യാണം കഴിച്ചേ, നിന്റെ ഭർത്താവ് അല്ലെ, നീയല്ലേ സപ്പോർട്ട് ചെയ്യേണ്ടേ എന്നൊക്കെ പറയുന്നതിലേക്ക് വരും. അത് എനിക്ക് എപ്പോഴാണോ തോന്നുന്നത്”.

“ജീവിതത്തിലെ ഞാൻ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ഞാൻ തന്നെയാണ് ഉത്തരവാദി, അതിനകത്ത് എന്റെ അമ്മയോ ചേച്ചിയോ കൊണ്ട് വന്നിട്ട് ഒരു കാര്യമില്ല. അതുകൊണ്ട് എന്റെ ജീവിതത്തിൽ എപ്പോഴാണോ ഒരു പാർട്ണർ വേണമെന്ന് തോന്നുന്നുവോ, അപ്പോഴേ ഞാൻ കല്യാണം കഴിക്കു”.

“അതുകൊണ്ട് എന്റെ വീട്ടിൽ സ്ത്രീധനം ചോദിക്കുന്നുള്ള ധൈര്യം തോന്നുന്നില്ല, ചേച്ചിടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അവൾ കല്യാണത്തിന് പറ്റിയെ ചിന്തിക്കുന്നെയില്ല, സ്ത്രീധനം കൊടുത്തിട്ടില്ല കല്യാണത്തെ പറ്റി എന്റെ വീട്ടിൽ സംസാരമേയില്ല” നിഖില വിമൽ പറഞ്ഞു.

ഞാൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണുകാണൽ, എന്റെ ചുറ്റുപാടുള്ളവർ പ്രണയിച്ചാണ് വിവാഹം ചെയ്തിരിക്കുന്നത്; നിഖില വിമൽ

സമൂഹത്തിൽ നടക്കുന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ പെണ്ണുകാണലിനെ കുറിച്ച് സംസാരിക്കുകയാണ് നടി നിഖില വിമൽ. പെണ്ണ് കാണൽ സപ്പോർട്ട് ചെയ്യില്ല എന്നും, ഇന്നത്തെ കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരെയാണ് കൂടുതൽ കണ്ടിട്ടുള്ളത് എന്ന് നിഖില വിമൽ പറയുന്നു.

” ഞാൻ ആദ്യം വിചാരിച്ചിരുന്നത് പെണ്ണുകാണലും ആദ്യരാത്രിയിൽ പാലൊക്കെ കൊണ്ട് പോകുന്നതും, സിനിമയിൽ ഉള്ള കാര്യമാണ് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അല്ലാണ്ട് ജീവിതത്തിൽ ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല, എന്റെ കസിൻസ് കല്യാണം കഴിച്ചപ്പോൾ അങ്ങനെയൊന്നും കണ്ടിട്ടില്ല. ആരൊക്കെ സാധാ വസ്ത്രം ഇട്ടട്ടാണ് ഞാൻ കണ്ടിട്ടുള്ളത്, ഇതൊക്കെ സിനിമയിൽ ഉള്ള ബിൽഡപ്പാണ് എനിക്ക്”.

” പെണ്ണ് കാണൽ ഞാൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല, എന്റെ ചുറ്റുപാടിലുള്ള അധികംസം ആൾക്കാരും പ്രണയിച്ചാണ് കല്യാണം കഴിച്ചിരിക്കുന്നത്. പെണ്ണ് കാണൽ സമ്പ്രദായം ഞാൻ അധികം കണ്ടട്ടില്ല, ഇപ്പോൾ കുറെക്കൂടി പരിചയപ്പെട്ട് ഒക്കെ ആണെങ്കിൽ മാത്രം വീട്ടിൽ അവതരിപ്പിച്ച് പോകുന്നവരാണ് കൂടുതൽ. അതാകുമ്പോൾ ഇഷ്ട്ടമുള്ളതും ഇഷ്ട്ടമില്ലാത്ത കാര്യങ്ങൾ പങ്കു വെക്കാൻ കൂടുതൽ എളുപ്പമാണ്, എനിക്ക് അറിയാവുന്നവർ അങ്ങനെയൊക്കെയാണ് വിവാഹം ചെയ്തിരിക്കുന്നത്” നിഖില വിമൽ പറഞ്ഞു.

നിഖില വിമൽ നായികയായി ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിൽ റിലീസ് ചെയ്യുന്ന വെബ്സീരിസാണ് പേരിലൂർ പ്രീമിയർ ലീഗ്. പ്രവീൺ ചന്ദ്രന്റെ സംവിധാനത്തിൽ 2024 ജനുവരി 5-നാണ് റിലീസ് ചെയ്യുന്നത്, സണ്ണി വെയ്ൻ വിജയരാഘവൻ അശോകൻ അജു വർഗീസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. E4 എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.