കൈതിയിൽ എന്റെയും കാർത്തിയുടെയും വിശ്രമം പുറത്ത് കസേരയിൽ ആയിരുന്നു, ഗ്യാപ് കിട്ടിയാൽ മാത്രമാണ് ഉറങ്ങുകയൊള്ളു ; നരേൻ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിറ്റി തുടക്കമായ ചിത്രമാണ് ‘കൈതി’, 2019-ൽ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ചിത്രമായിരുന്നു ‘കൈതി’. തമിഴിൽ റിലീസ് ചെയ്തെങ്കിലും വൻ സ്വീകാരിതയാണ് ചിത്രത്തിന് എങ്ങും ലഭിച്ചത്.

കാർത്തിയെ പോലെ തന്നെ ഇൻസ്‌പെക്ടർ ബിജോയ് എന്ന കഥാപാത്രമായി എത്തിയ നരേൻ, പ്രേക്ഷകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കൈതി’ 2 ഭാഗത്തിന് മുന്നേ 10 മിനിറ്റുള്ള ഷോർട്ട് ഫിലിം ഉണ്ടാകും, അതായിരിക്കും എൽ.സി.യു-വിന്റെ തുടക്കം എന്നുള്ള അപ്ഡേറ്റ് നരേൻ നേരത്തെ തന്നിരുന്നു.

ഇപ്പോൾ ഇതാ ‘കൈതി’ ചിത്രികരണ വേളയിലെ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നരേൻ. ഷൂട്ടിംഗ് ഇടയിൽ വിശ്രമം പുറത്ത് കസേരയിൽ ആയിരുന്നു എന്നും , ഗ്യാപ് കിട്ടിയാൽ മാത്രമാണ് ഉറങ്ങാൻ പോവുകയൊള്ളു എന്ന് നരേൻ പറയുന്നു.

” ‘കൈതി’യുടെ വൈകിട്ട് 6 മണി മുതൽ രാത്രി വരെയായിരുന്നു ഷൂട്ട്‌, രാത്രിയിൽ ആയതോണ്ട് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ഷൂട്ട്‌. സാധാരണ ക്ഷിണം വരുമ്പോൾ കാരവാനിലാണ് പോയി കിടക്കുന്നത്, പക്ഷെ ഇവിടെ ഞാനും കാർത്തിയും പുറത്ത് കസേരയിൽ ആയിരുന്നു വിശ്രമം”.

” എപ്പോഴെങ്കിലും ഭയങ്കരമായി വയ്യാണ്ടാകുമ്പോൾ മാത്രം രണ്ടര മണിക്കൂർ ഉറങ്ങാൻ പോകും, അതും ഗ്യാപ് കിട്ടിയാൽ മാത്രം. ലോകേഷിന്റെ ആദ്യത്തെ ബിഗ് ബഡ്ജറ്റിലെ ചിത്രമായിരുന്നു കൈതി, 60 ദിവസത്തോളം ഷൂട്ട്‌ ഉണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോഴേ അറിയാമായിരുന്നു ഇത്‌ വലിയ സംഭവം ആണ് എന്നുള്ളത്, അതുകൊണ്ടാണ് പിടിച്ച് നിൽക്കാൻ പറ്റിയത് ” നരേൻ പറഞ്ഞു.

ഞാൻ ആ സ്പോട്ടിൽ എല്ലാ ദിവസവും പോകുന്നത് മമ്മൂക്കയെ കാണാൻ വേണ്ടിയാണ്, നരേൻ

മമ്മൂക്കയുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ നരേൻ, ശ്യം സാറിന്റെ ഒരേ കടൽ സെറ്റിൽ വച്ചാണ് മമ്മൂക്കയെ കാണുന്നത് എന്ന് നരേൻ.

സീൻസ് ഇല്ലെങ്കിൽ പോലും, എല്ലാ ദിവസവും മമ്മൂക്കയെ കാണാൻ പോകും എന്ന് നരേൻ പറയുന്നുണ്ട്. ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ നടത്തിയ ആഭിമുഖത്തിലാണ് നരേൻ സംസാരിച്ചത്.

“ശ്യം സാർ ഡയറക്ടർ ചെയ്യുന്ന സിനിമയായിരുന്നു ഒരേ കടൻ, മമ്മൂക്കയായിട്ട് ആദ്യം വർക്ക് ചെയ്യുന്ന ചിത്രം കൂടിയാണ്. അപ്പോൾ മമ്മൂക്കായിട്ടുള്ള സീൻസ് വളരെ കുറവാണ്, നമ്മൾ കണ്ട് വളർന്നു മുഖമണലോ മമ്മൂട്ടിയുടേത്. എന്നാലും ഞാൻ ആ സ്പോട്ടിൽ എല്ലാ ദിവസവും പോകും മമ്മൂക്കയെ കാണാൻ. പറ്റുവെങ്കിൽ മമ്മൂട്ടിയുടെ അടുത്ത് ഇരുന്ന് സംസാരിക്കും”.

” അന്ന് മമ്മൂക്ക എന്നോട് പലപ്പോഴും ചോദിക്കും എന്തുകൊണ്ടാണ് ചെന്നൈയിൽ നിൽക്കുന്നത് എന്ന്, കേരത്തിൽ വന്നൂടെ എന്ന്. അതാണ് മമ്മൂക്കയുമായുള്ള എന്റെ ഓർമ്മയിൽ ഉള്ളത്, ഇത്തവണ നാട്ടിൽ വന്നപ്പോൾ മമ്മൂക്കയോട് ചോദിച്ചു മമ്മൂക്കയാണ് ആദ്യം പറഞ്ഞത് നാട്ടിൽ വരാൻ എന്ന്. ആ ഒരു അടുപ്പം മമ്മൂക്കയായിട്ട് ആ സിനിമയിൽ ഡെവലപ്പ് ചെയ്തത് ആണ്” നരേൻ പറഞ്ഞു.

ആ ക്യാരക്റ്ററിനു വേണ്ടി എന്നെ വിളിക്കണം എന്ന് റോണിടെ മനസ്സിൽ ഉണ്ടായിരുന്നു, നരേൻ

യഥാർത്ഥ കഥയെ ആസ്പതമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത്, മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ഈ വർഷത്തെ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ സ്‌ക്വാഡ്.

ഇപ്പോൾ ഇതാ, കണ്ണൂർ സ്‌ക്വാഡിലെക്ക് റോണിയ്ക്ക് എന്നെ വിളിക്കണം എന്നുണ്ടായിരുന്നു എന്ന് നരേൻ. ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ, നടത്തിയ ആഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

“റോണിനെ ആദ്യം മീറ്റ് ചെയ്തത് ആ പ്രൊജക്റ്റിൽ വർക്ക് ചെയ്യണം എന്ന് പറഞ്ഞട്ടില്ല. ആ ക്യാരക്റ്റർ എന്നെ വിളിക്കണം എന്ന് റോണിടെ മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ എങ്ങനെ ചോദിക്കും എന്നുള്ളതായിരുന്നു റോണിയ്ക്ക് “.

” എന്നോട് ചോദിച്ചത് ഇന്ന ക്യാരക്റ്ററിന് ആര് ഫിറ്റ് ആകും എന്നാണ്. ഒരു സീനിയർ ആർട്ടിസ്റ്റിന്റെ പേരാണ് ആദ്യം പറഞ്ഞത്, അദ്ദേഹം അല്ലെങ്കിൽ വേറെ ഒരാൾ. അപ്പോൾ ഞാൻ പറഞ്ഞ് കിഷോർ കറക്റ്റ് ആയിരിക്കും എന്ന്, കാരണം എന്റെ മനസ്സിൽ വന്നത് കിഷോർ ആയിരുന്നു. നല്ല കാസ്റ്റിംഗ് ആണ് നോക്കട്ടെ എന്നാണ് റോണി അന്ന് പറഞ്ഞത് ” നരേൻ പറഞ്ഞു.

ആ ഷോർട്ട്സ് കാണുമ്പോൾ ആരെയോ കൊന്നട്ട് വരുന്നത് പോലെയാണ് ഫീൽ ചെയ്തത്, മീര ജാസ്മിൻ

മലയാള സിനിമയിലെ മികച്ച ക്ലൈമാക്‌സ് സീനുകളിൽ മുൻപന്തിയിൽ കാണുന്ന സീനാണ്, ‘കസ്‌തൂരിമാൻ’ നിലെ അവസാനത്തെ മീര ജാസ്മിൻ അഭിനയിച്ച രംഗങ്ങൾ.

2003-ൽ എ.കെ.ലോഹിദാസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ‘കസ്തൂരിമാൻ’. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ്‌ സീനിനെ പറ്റി സംസാരിക്കുകയാണ് മീര ജാസ്മിൻ.

കൊല്ലുന്ന സീനോക്കെ കാണുമ്പോൾ കൊന്നിട്ട് വരുന്നത് പോലെയാണ് തോന്നുന്നത് എന്നും, അതൊക്കെ ചെയ്യാൻ സാധിച്ചത് ദൈവ അനുഗ്രഹം കൊണ്ടാണ് എന്ന് മീര ജാസ്മിൻ പറയുന്നു. ഈ അടുത്തിടെ ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

“ഷമ്മി തിലകനെ കൊല്ലുന്ന രാത്രിയിലെ സീൻ ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല, ആ സീനിൽ എടുത്തത്. ആ ഷോർട്ട്സ് കാണുമ്പോൾ എനിക്ക് ഇപ്പോഴും ആരെയോ കൊന്നട്ട് വരുന്നത് പോലെ തോന്നുന്നത്. രക്തത്തിന്റെ മണം നമ്മുക്ക് ഫീൽ ചെയ്യും, അത് കാണുമ്പോൾ തന്നെ ഫീൽ ചെയ്യും. ഞാൻ ചെയ്തായിട്ടല്ല കാണുന്നത് സിനിമായിട്ട് കാണുമ്പോൾ, പിന്നെ ഇത്‌ എങ്ങനെ ചെയ്തു എന്നുള്ളത് ദൈവ അനുഗ്രഹമാണ്”.

“അത്പോലെ തന്നെ ചാക്കോച്ചന്റെ പാട്ടിൽ വയലിൽ നന്നായിട്ട് അദ്ദേഹം ചെയ്തിട്ടുണ്ട്, ഒരു പ്രൊഫോമർ ചെയ്യുന്നത് പോലെയാണ് ചെയ്തിരിക്കുന്നത്. അവസാനത്തെ സീനിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഡയലോഗ് പോലും ഇല്ലാതെ, ചാക്കോച്ചനെ ജസ്റ്റ്‌ നോക്കുന്ന സീനോക്കെ നമ്മുടെ നെഞ്ച് കീറിപോകുന്ന ഫീലാണ് എനിക്ക് കിട്ടുന്നത്” മീര ജാസ്മിൻ കൂട്ടിചേർത്തു.’

മകൾ’ ചിത്രത്തിന് ശേഷം മീര ജാസ്മിൻ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. എം.പത്മകുമാർ സംവിധാനത്തിൽ നരേനാണ് നായകൻ, നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം നരേനും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണീത്.

ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.പത്മകുമാർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 29-നാണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.