സുരേഷ് ഗോപി ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒന്നിച്ചെത്തിയ സിനിമയാണ് ഗരുഡൻ, റിലീസിന് ഒരുങ്ങുന്ന ഗരുഡൻ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ പോലീസ് കഥാപാത്രങ്ങൾ എത്രത്തോളമാണ് വ്യത്യാസമാകുന്നത് എന്നും, പോലീസ് കഥാപാത്രങ്ങൾ എത്രത്തോളം മികച്ചതക്കാൻ എഴുത്തുക്കരുടെ കഴിവാണ് എന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.

“ഒരുപാട് എന്ന് പറയുമ്പോൾ മതിയാവുന്നോളം പോലീസ് വേഷം ചെയ്യണമെന്ന് ഞാൻ പറയുന്നില്ല ഇനി ഒരുപാട് പോലീസ് വേഷം ചെയ്യണമെന്നുണ്ട്, പക്ഷെ ഇത് ഒരു അഭിനയതാവിന്റെ മാത്രം മികവ് അല്ല എത്രമാത്രം വ്യത്യാസമാകുന്നു എന്നുള്ളതിന്റെ ഒരു ആദ്യത്തെ ഫീഡിങ്ങ് ബോട്ടിൽ എന്നു പറയുന്നത് സ്ക്രിപ്റ്റാണ്. ആ സ്ക്രിപ്റ്റ് എത്രമാത്രം വ്യത്യാസമാക്കുന്ന ലിബെർട്ടി തരുന്നുവോ അവിടെയാണ് കലാകാരന്റെ മികവ്.
രഞ്ജി പണിക്കാർക്ക് വ്യത്യാസങ്ങൾ എന്നല്ല പക്ഷെ തണ്ടെലുള്ള പോലീസ്ക്കാരന്റെ കോളിറ്റി ഒരിക്കലും കൈമോശം വരാത്ത തരത്തിലുള്ള പോലീസ് കഥാപാത്രങ്ങൾ തന്നിരുന്നു.
അതിൽ നിന്ന് വിജയ് തമ്പി, കെ.മധു ഇവരുടെ കുറച്ച് എല്ലാ സിനിമകൾ മാറിമാറി വന്നിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നത് കാക്കി അധികം ദൂരം പ്രത്യക്ഷപ്പെടാത്ത, എന്നാൽ ഒരു തീക്ഷണമായ ജേഷ്ഠകളും വളരെ സർട്ടിലായിട്ടുള്ള ഇൻവെസ്റ്റികഷൻ പറ്റേണും എല്ലാം പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രമായിട്ടേ എനിക്ക് എന്തെങ്കിലും വ്യത്യാസത പ്രകടമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് എഴുതിലെ വ്യത്യാസത തന്നെയാണ്. ആ എഴുത്തുക്കാരൻ എനിക്ക് സംസാരിക്കാൻ തന്ന വാചകങ്ങളുടെ വ്യത്യാസമാണ് എനിക്ക് ആ വ്യത്യാസത കൊണ്ടുവരുവാൻ സഹായിച്ചിട്ടുള്ളത് ” സുരേഷ് ഗോപി പറഞ്ഞു.
അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡൻ മാജിക് ഫ്രെയിം പ്രൊഡക്ഷൻ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ജഗദിഷ്, അഭിരാമി, ദിവ്യ പിള്ളായ്, ദിലീഷ് പോത്തൻ എന്നിവരാണ് അഭിനയിക്കുന്നത്, പാപ്പൻ ചിത്രത്തിനു ശേഷം വീണ്ടും പോലീസ് വേഷത്തിലാണ് സുരേഷ് ഗോപി ഗരുഡൻ ചിത്രത്തിലെത്തുന്നത്.