ആദ്യം വേണ്ടാന്ന് വച്ച വേഷം രജിനി സാർ റീതിങ്ക് ചെയ്ത് വന്നപ്പോൾ കമൽ സാറിലേക്ക് പോയി, ജീത്തു ജോസഫ്

മലയാളത്തിലെ എക്കാലത്തെയും ത്രില്ലർ ചിത്രം എടുത്തു നോക്കി കഴിഞ്ഞാൽ ‘ദൃശ്യം’ എന്നും മുന്നിലാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ഒട്ടുമിക്ക ഭാഷയിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു.

‘ദശ്യം’ത്തിന്റെ തമിഴ് റീമേക്കിൽ കമൽ ഹാസിനെ ആണ് നായകനാക്കിയാണ് ജീത്തു ജോസഫ് ഒരുക്കിയത്. എന്നാൽ ഇപ്പോൾ തമിഴിൽ ആദ്യം സമീപിച്ചിരുന്നത് രജിനികാന്തിനെ ആയിരുന്നു, ചിത്രത്തിന്റെ കഥ രാജിനി സാറും കമൽ സാറും കേട്ടിരുന്നു. വേണ്ടാന്ന് വച്ച രാജിനികാന്ത്‌ റീതിങ്ക് ചെയ്ത് വന്നപ്പോൾ കമൽ സാറിലേക്ക് എത്തിയെന്ന് ജീത്തു ജോസഫ് പറയുന്നു.

” രജിനി സാറിനും കമൽ സാറിനും കഥ കൊടുക്കുകയും കേൾക്കുകയും ചെയ്തിരുന്നതാണ്, ആദ്യം രജിനി സാർ ആ കഥാപാത്രം ചെയ്യില്ല എന്നു പറഞ്ഞു. പിന്നീട് കമൽ സാറിന്റെ അടുത്ത് വന്നപ്പോൾ, രജിനി സാർ റീതിങ്ക് ചെയ്ത് വന്നു. അപ്പോഴേക്കും നമ്മൾ കമൽ സാറിനെ തെരഞ്ഞെടുത്തു കഴിഞ്ഞു”.

” ചിത്രം വീട്ടിലെ തിയറ്ററിൽ കണ്ട രജിനി സാർ അരമണിക്കൂർ അവിടെ തന്നെ ഇരുന്നു. എന്നിട് ഞാൻ ഈ പടം ചെയ്താൽ എന്നെ തല്ലുന്ന സീൻ ഫാമിലി എന്നൊക്കെ പറഞ്ഞ് രജിനി സാർ. പിന്നെ അദ്ദേഹത്തിന്റെ ബാംഗ്ലൂരിലുള്ള സുഹൃത്തിനോട് പടം ചെയ്യാമായിരുന്നു എന്നും, പടം നല്ലോണം ഓടിയെന്നും പറഞ്ഞു” ജീത്തു ജോസഫ് പറഞ്ഞു.

Share Now