വിജയുടെ ശക്തി നിശബ്ദതയിലാണ്, അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ; അർജുൻ സഗർ

നവംബർ 1 ന് നടന്ന ലിയോ സക്സസ് മീറ്റിങ്ങിൽ ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വിജയ് ആഗ്രഹിക്കുന്നുണ്ട് എന്നും. ഒരു നേതാവിനുള്ള എല്ലാ ഗുണങ്ങളും വിജയിക്കുണ്ട്, അധികം വൈകാതെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കും. ലിയോ വിജയത്തിൽ വിജയ് ഭാവിയിൽ വലിയ നേതാവായി മാറും എന്ന് ആക്ഷൻ കിങ് അർജുൻ സഗർ വെളിപ്പെടുത്തി.

“വിജയുടെ ശക്തി അദ്ദേഹത്തിന്റെ നിശബ്ദതയിലാണ്. അവൻ ശ്രദ്ധയുള്ള ഒരു ശ്രോതാവാണ്, വളരെ അപൂർവമായി മാത്രമേ പ്രതികരിക്കൂ. അദ്ദേഹത്തിന് ഒരു നേതാവിന്റെ ഗുണങ്ങളുണ്ട്, സമീപഭാവിയിൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇത് സ്റ്റേജിന് വേണ്ടി പറയുന്നതല്ല. ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ അവൻ ശരിക്കും ആഗ്രഹിക്കുന്നു.”

” വിജയ് ഒരു സൂപ്പർ ഹീറോയാണ്. ലോകേഷ് ഒരു സൂപ്പർ സംവിധായകനാണ്. മങ്കാത്തയിൽ ഞാൻ തൃഷയുമായി സഹകരിച്ചിരുന്നത്, അതിനു ശേഷം ഒരിക്കൽ കൂടി ലിയോയിൽ രണ്ട് ചിത്രങ്ങളിലും ഞങ്ങൾക്ക് കോമ്പിനേഷൻ സീനുകളില്ല. എന്നെ കാണുമ്പോൾ ആളുകൾ ജയ് ഹിന്ദ് വിളിക്കാറുണ്ടായിരുന്നു, ഇപ്പോൾ അവർ തെറിക്ക പറയുന്നു” അർജുൻ സഗർ പറഞ്ഞു.

“പുറത്ത് നിന്ന് നോക്കുന്നത് വെല്ലുവിളിയാകും, പക്ഷേ ഇത് എളുപ്പമാണ്. അതിനു കാരണം ഇക്കൂട്ടരാണ് (ആൾക്കൂട്ടത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്)” എന്നാണ് അർജുൻ സഗർ നൽകിയ മറുപടിയ്ക്ക് വിജയ് പ്രതികരിച്ചത്.

ലോകേഷ് സംവിധാനം ചെയ്ത് ഒക്ടോബർ 19-ന് റിലീസ് ചെയ്ത ചിത്രമാണ് ലിയോ, വിജയ് നായകനാക്കി ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചു എങ്കിലും 12 ദിവസം കൊണ്ട് തന്നെ ബോക്സ്‌ ഓഫീസിൽ 500 കോടി കളക്ഷൻ ആണ് ലിയോ നേടിയത്.

ഉലഗനായകൻ, സൂപ്പർ സ്റ്റാർ,തലയും ഒന്നേയുളളു, എനിക്ക് വേറെയൊരു ടൈറ്റിലും വേണ്ട നിങ്ങളുടെ ദളപതിയായാൽ മതി ; വിജയ്

ഈ വർഷം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്, ഓരോ ആരാധകർക്കും അവർ ആരാധിക്കുന്ന സൂപ്പർ സ്റ്റാർ എന്നും സൂപ്പർ സ്റ്റാർ ആയി തന്നെ ഇരിക്കും. ഇഷ്ട്ട താരങ്ങൾക്ക് ആരാധകർ ഫാൻ ബോയ് പേജ് നിറയുന്ന ഒരു കാലഘട്ടമായി മാറിയിരിക്കുകയാണ് സോഷ്യൽ മിഡിയ.

ഇപ്പോൾ ഇതാ ഇന്നലെ നടന്ന ലിയോ സക്സസ് മീറ്റിങ്ങ് ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയുണ്ടായി.ഉലഗനായകൻ, സൂപ്പർ സ്റ്റാർ, തലയായാലും അവർ ഒരാൾ മാത്രമാണ് എന്ന് വിജയ്, തമിഴ് സിനിമ നൽകിയ സൂപ്പർ സ്റ്റാറുകളുടെ വിവാദത്തെ കുറിച്ച് ലിയോ സക്സസ് മീറ്റിങ്ങിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ദളപതി വിജയ്.

” ‘പുരട്ചി തലൈവർ’ എന്നാൽ ഒരാൾ മാത്രം , ‘നടികർ തിലകം’ എന്നാൽ ഒരാൾ മാത്രം, ‘സൂപ്പർസ്റ്റാർ’ എന്നാൽ അതും ഒരുത്തൻ ആണ് , ‘ഉലഗനായകൻ’ അതും ഒരുത്തൻ ആണ് , ‘പുരട്ചി കലൈഞ്ജർ ക്യാപ്‌റ്റൻ’ ഒരാൾ മാത്രം, ഒരേയൊരു ‘തല’ ഒരാൾ മാത്രം. ദളപതി എന്നത് ‘സേനാപതി’ രാജാവ് ഉത്തരവിട്ടാൽ കമാൻഡർ അത് ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് ദളപതി, ഞാൻ നിങ്ങളുടെ കിഴിൽ നിൽക്കുന്ന ദളപതി. ഞാൻ അങ്ങനെ തന്നെ ഇരുന്നാൽ മതി” ദളപതി വിജയ് പറഞ്ഞു.

അതെസമയം സോഷ്യൽ മീഡിയ വഴക്കുകളും പ്രശ്നങ്ങളും എല്ലാം ശ്രദ്ധിക്കുന്നതിനെക്കുറിച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ ഇങ്ങനെ,

” ഈ അടുത്തക്കാലത്ത് സോഷ്യൽ മിഡിയയിൽ നിങ്ങൾക്ക് ഭയങ്കര ദേഷ്യമാണലോ വേണ്ട സഹോദരാ, നമ്മളായിട്ട് ആരുടേയും മനസ്സ് സങ്കടപെടുത്തണ്ട. നമ്മുക്ക് അതിനുള്ള സമയമില്ല വേറെ കുറെ ജോലിയുണ്ട്, ഈ ദേഷ്യം ശരീരത്തിന് നല്ലതല്ല” വിജയ് കൂട്ടിചേർത്തു.

തങ്കളൻ വെറുമൊരു സിനിമ മാത്രമായിരിക്കില്ല, തങ്കലൻ ഇന്ത്യൻ സിനിമയുടെ ഒരു കണ്ണ് തുറക്കും; ചിയാൻ വിക്രം

പാ രഞ്ജിത്ത് സംവിധാനം ചെയ്ത് അടുത്ത് വർഷം ജനുവരി 24-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘തങ്കലാൻ’. ചിയാൻ വിക്രം പ്രധാന വേഷത്തിലെത്തുന്ന ‘തങ്കലാൻ’ ചിത്രത്തിന്റെ ഞെട്ടിക്കുന്ന രീതിയിൽ ഉള്ള ടീസർ ഇന്ന് പുറത്തു വിടുകയുണ്ടായി.

‘തങ്കലാൻ’ വെറുമൊരു സിനിമ അല്ലയെന്നും രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി ഷൂട്ടിംഗ് കാരണം വിശ്രമിക്കാൻ പോലും സമയം കിട്ടിയിട്ടില്ല എന്ന് ‘തങ്കലാൻ’ ടീസർ ലോഞ്ചിടെ ചിയാൻ വിക്രം സംസാരിക്കുകയുണ്ടായിരുന്നു. “

‘തങ്കലാൻ’ വെറുമൊരു സിനിമ മാത്രമായിരിക്കില്ല, കന്താര ചെറിയ ചിത്രമാണെങ്കിലും ദേശീയ തലത്തിൽ സ്വീകാര്യത നേടിയിട്ടുണ്ട്. അതുപോലെ തങ്കലാൻ ഇന്ത്യൻ സിനിമയുടെ ഒരു കണ്ണ് തുറക്കും, കൂടാതെ ലോക സിനിമയ്ക്കും പ്രതീക്ഷിക്കാം. ഷൂട്ടിങ്ങിനിടെ അക്ഷരാർത്ഥത്തിൽ കെ.ജി.എഫ്- ക്കാരുടെ ജീവിതമാണ് ഞാൻ ജീവിച്ചത്.”

” ബ്രിട്ടീഷ് ഭരണകാലത്ത് ജീവിച്ചിരുന്ന സമൂഹത്തെ കുറിച്ചാണ് ചിത്രം പറയുന്നത്, അവരുടെ ജീവിതശൈലി, വേദന, സന്തോഷം, എല്ലാം ഈ സിനിമയിൽ കാണിച്ചിരുന്നു. തത്സമയ ശബ്ദത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, അത് വളരെ കഠിനവും മിക്ക സീനുകളും ഒറ്റ ഷോട്ടുകളായിരുന്നു. വിശ്രമിക്കാൻ പോലും സമയം കിട്ടില്ല, രാവിലെ മുതൽ രാത്രി വരെ ഷൂട്ടിംഗ് തുടർച്ചയായി നടക്കും സെറ്റിൽ കസേരകളൊന്നും ഉണ്ടാകില്ല. പിതാമഗൻ, രാവണൻ തുടങ്ങിയ സിനിമകളാണ് ഇതുവരെ കഷ്ടപ്പെട്ടിട്ടുള്ളത് തങ്കലാനുമായി താരതമ്യം ചെയ്താൽ അത് മൂന്ന് ശതമാനം പോലുമില്ലെന്നും” ചിയാൻ വിക്രം പറഞ്ഞു.

മാളവിക മോഹനൻ, പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ, സ്റ്റുഡിയോ ഗ്രീൻ, നീലം എന്നി ബാനറിൽ കെ ഇ ജ്ഞാനവേൽരാജ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ടീസർ മണിക്കൂർ കൊണ്ട് യൂട്യൂബിൽ ട്രാൻഡിങ്ങിൽ നിൽക്കുന്ന ‘തങ്കലാൻ’ ടീസർ കണ്ടത് 21 ലക്ഷം പേരാണ്.

സിനിമയിൽ ഏത് കഥാപാത്രം വന്നാലും ചെയ്യണം, റിയൽ ലൈഫിൽ ബേസിൽ കുരുത്തംകെട്ടവനാണ്; മഞ്ജു പിള്ളായ്

സിനിമ എന്നത് ഒരു മേഖലയാണ്, ‘ഗോദ’ കണ്ടതിനു ശേഷം ബേസിലിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു എന്നും ഈ അടുത്തിടെ നടന്ന അഭിമുഖത്തിൽ മഞ്ജു പിള്ളായ് സംസാരിക്കുക ഉണ്ടായി.

“ഒരു ആക്ടർ എന്ന നിലയിൽ ഇന്നത് എന്നുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കില്ല, കാരണം സിനിമ മേഖല എന്നൊരു പേര് മാത്രമെ ഉള്ളു. ആ സിനിമയിൽ ഏത് കഥാപാത്രം വന്നാലും നമ്മൾ ചെയ്യണം, കാരണം എത്രയോ മാസ്സ് സിനിമകലും ഫാമിലി സിനിമകളും ഹിറ്റ് ആകുന്നത്.”

ഒരു ആക്ടർ എന്നതിലുപരി ഡയറക്ടർ ബേസിനെ കുറിച്ച് മഞ്ജു പിള്ളായ് പറഞ്ഞ വാക്കുകൾ ഇങ്ങനെ:

” ബേസിൽ സംവിധാനം ചെയ്ത സിനിമയോ ബേസിൽ എങ്ങനെയുള്ള വ്യക്തിയാണ് എന്നൊന്നും അറിയില്ല. ‘ഗോദ’ സിനിമ കണ്ടതിനു ശേഷം ബേസിൽ ഡയറക്റ്റ് ചെയ്ത ചിത്രത്തിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ‘ജയ് ജയ് ജയ് ജയ് ഹേ’യിലെ ക്ലൈമാക്സ്‌ ചെയ്യാൻ സാധിച്ചത്. അന്നും എനിക്ക് ബേസിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെ ‘ഫാലിമി’ യുടെ സെറ്റിൽ വച്ചാണ് ബേസിൽ എന്നൊരു വ്യക്തിയെ കൂടുതൽ അറിയാൻ സാധിച്ചത്.”

” റിയൽ ലൈഫിൽ ബേസിലാണ് കുരുത്തംകെട്ടവൻ, വടി എടുത്ത് അടിക്കാനുള്ള കുരുത്തംകെട് ബേസിലിന്റെ കൈയിൽ ഉണ്ട്‌. സെറ്റിൽ ചൊറിഞ്ഞു ചൊറിഞ്ഞു കൊണ്ടിരിക്കും, ഞാൻ എപ്പോഴും വിളിക്കും കുരുത്തംകെട്ടവൻ എന്ന് ” മഞ്ജു പിള്ളായ് കൂട്ടിചേർത്തു.

ഇത് ഉണ്ണിമുകുന്ദൻ അല്ല, ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും നല്ല തീരുമാനം ; മാളവിക ജയറാം

മലയാളത്തിന്റെ സ്വന്തം പ്രിയ താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മക്കളാണ് കാളിദാസും മാളവികയും, അച്ഛനെയും അമ്മയെയും പോലെ തന്നെ മകൻ കാളിദാസ് സിനിമയിൽ നിറസജീവമാണ് താരം. എന്നാൽ മകൾ മാളവിക സിനിമയിൽ സജീവമല്ല, അല്ലെങ്കിൽപോലും പ്രേക്ഷകർക്ക് കാളിദാസിനോട് എത്ര പ്രിയമോ അത്രയും തന്നെയാണ് മാളവികയോടും.

സോഷ്യൽ മിഡിയയിൽ വളരെ സജീവമായ മാളവിക ഈ അടുത്തിടെയാണ് താരപുത്രി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ ബോയ്ഫ്രണ്ടിനൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് സൂചന നൽകിയത്, എന്നാൽ ചിത്രത്തിൽ ബോയ്ഫ്രണ്ടിന്റെ മുഖം കാണിക്കുന്നില്ലായിരുന്നു. പോസ്റ്റിന് താഴെ നിരവധി ആരാധകർ നടൻ ഉണ്ണിമുകുന്ദൻ ആണോ എന്ന് ചോദിച്ചവർ ഉണ്ട്‌.

ഇപ്പോഴിതാ മാളവികയുടെ ഇൻസ്റ്റാഗ്രാം സ്ട്രോയിൽ പങ്കു വച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. “ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും നല്ല തീരുമാനത്തിന് ഐ ലവ് യു, ഇപ്പോളും എന്നേക്കും ജന്മദിനാശംസകൾ,” ക്യാപ്‌ഷൻ നൽകി ചിത്രത്തിൽ ആ ചെറുപ്പക്കാരനാണോ താരപുത്രിയുടെ ബോയ്ഫ്രണ്ട് തുടങ്ങിയ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മിഡിയയിലെ പ്രേക്ഷകർ.

ദിലീപിന്റെ അടുത്ത പ്രോജക്‌റ്റിൽ വിനീതും, ധ്യാനും കൂടാതെ പ്രണവ് മോഹൻലാലും, ടൈറ്റിൽ പോസ്റ്റർ പുറത്ത്

Bha Bha Ba Dileep Movie Poster Out

ദിലീപിന്റെ അടുത്തതായി വരാനിരിക്കുന്ന പ്രോജക്‌റ്റിന്റെ ടൈറ്റിൽ പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി, ‘ഭ ഭ ബ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

Bha Bha Ba Dileep Movie Poster Out

വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഉടൻ റോളിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിനെ ഒരു കാമിയ റോൾ അവതരിപ്പിക്കാൻ പദ്ധതി ഇടുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഫാഹിം സഫറും, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, വിനീതിന്റെ ദീർഘകാല സുഹൃത്തും അസോസിയേറ്റും ആയിരുന്ന ധനജ്ഞയ് ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഭ ഭ ബ’.

വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തിന്റെ നിർമ്മാണത്തിൽ ദിലീപിനെ നായകൻ ആക്കി അരുൺ ഗോപി ഒരുക്കുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തിൽ തെന്നിന്ത്യൻ താരം തമന്നയാണ് നായിക, താരത്തിന്റെ ആദ്യ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ബാന്ദ്ര. ചിത്രം നവംബർ 10 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്

മക്കൾക്കോപ്പവും തൃഷ, ലിയോ സെറ്റിലെ ബിറ്റിഎസ് വീഡിയോമായി തൃഷ

BTS Photos From Thrisha With Childrens in Leo

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോ, ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലിയോ ലോകമെമ്പാടും ഒരാഴ്ച കൊണ്ട് 461 കോടി കളക്ഷൻ നേടി മുന്നേറുന്നത്.

ഇപ്പോൾ ഇതാ ലിയോ ചിത്രത്തിലെ സെറ്റിൽ നിന്നുള്ള സ്റ്റിലുകൾ വീഡിയോയാക്കി സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുകയാണ് നടി തൃഷ.

“ഓരോ സെക്കന്റിന്റെ നൂറിലൊന്ന് സമയവും ജീവിതത്തെ തീവ്രമായി ആസ്വദിക്കുകയാണ് ചിത്രങ്ങളെടുക്കുന്നത്” എന്ന ക്യാപ്‌ഷനോടെ പങ്കു വച്ച വീഡിയോയിൽ തൃഷയുടെ മക്കളായി എത്തിയ മാത്യു തോമസും, ഇയലും കൂടാതെ സഞ്ജയ്‌ ദത്ത് വീഡിയോയിൽ കാണാം.

‘ഗില്ലി’ ചിത്രത്തിന് ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിക്കുന്നത്, സത്യ എന്ന കഥാപാത്രമായി വിജയുടെ ഭാര്യയായിട്ടാണ് തൃഷ ലിയോയിൽ എത്തുന്നത്. ചിത്രത്തിൽ മറ്റൊരു പ്രത്യേകത മലയാളി താരം മാത്യു തോമസിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ലിയോ, അതെസമയം ലോകേഷ് സസ്പെൻസാക്കി വച്ച വിജയുടെ സഹോദരിയായ ‘എലിസാ’ എന്ന കഥാപാത്രം മഡോണ സെബാസ്റ്റ്യനാണ് അവതരിപ്പിച്ചിരുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്. എസ് ലളിത കുമാർ, ജഗദീഷ് പളനിസ്വാമി എന്നിവർ നിർമ്മിച്ച ചിത്രത്തിൽ അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, എന്നിവരാണ് എത്തുന്നത്.

Other Trending Film News Related to Leo

ആ പ്രശ്നം അച്ഛനെ ഭയങ്കര ഫീൽ ചെയ്തു, ക്യാമറ കണ്ടാൽ പേടിയില്ല ആകെ പേടി ഒറ്റയ്ക്ക് നടക്കുമ്പോൾ വരുന്ന ക്യാമറയെയാണ് ; അർജുൻ അശോകൻ

ഒറ്റയ്ക്കോ ഫാമിലിക്കൊപ്പമോ നടക്കുമ്പോൾ വരുന്ന ക്യാമറയെയാണ് പേടി കൂടുതൽ എന്ന് അർജുൻ അശോകൻ.

അച്ഛൻ ആൽക്കഹോൾ ആണെന്ന് മാത്രം കട്ട്‌ ചെയ്ത് വളർത്തിയ മകൻ അച്ഛന് എതിരെയാണെന്നും, അതിന് ശേഷമുള്ള കാര്യങ്ങൾ ആരും കേട്ടട്ടില്ല. ആ പ്രശ്നം വന്നതോടെ അച്ഛന് പേർസണലി ഫീൽ എന്ന് ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ സംസാരിച്ചിരുന്നു അർജുൻ അശോകൻ.

” ക്യാമറ കണ്ടാൽ ഒട്ടും പേടിയില്ല ആകെ പേടിയുള്ളത് ഫാമിലിടെ കൂടെയോ ഒറ്റയ്ക്ക് നടക്കുമ്പോഴോ വരാറുള്ള ക്യാമറയോടാണ് പേടി. കാരണം അവർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ അവർ ചോദിച്ച ചോദ്യത്തിന് ആയിരിക്കില്ല ഉത്തരം കൊടുക്കാൻ. അത് പിന്നെ നമ്മുക്ക് എതിരായിട്ട് തിരിയും”.

” ഈ അടുത്തിടെ നടന്ന ധന്യ ചേച്ചിയുടെ ഇന്റർവ്യൂയിൽ അച്ഛൻ ആൾക്കഹോളായിരുന്നു കുറച്ചു വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത് മാത്രം കട്ട്‌ ചെയ്ത വീഡിയോ പുറത്തു വിട്ടട്ട് വളർത്തി വലുതാക്കിയ മകൻ അച്ഛന് എതിരെ എന്നൊക്കെ സംസാരിച്ചിരുന്നു. മറിച്ച് അതിന് ശേഷം വെള്ളം അടി നിർത്തിയതും, മകളുടെ കല്യാണം നടത്തിയതും, വീട് വച്ചതും ഇതൊക്കെ സംസാരിച്ചത് ഒന്നും കേട്ടട്ടില്ല”.

” പുറത്ത് ഇറങ്ങുമ്പോൾ ആൾക്കാർ അച്ഛനോട് ചോദിക്കാൻ തുടങ്ങി, അർജുൻ എന്തിനാ ഇങ്ങനെ പറഞ്ഞത് എന്നൊക്കെ ഇതൊക്കെ കേട്ടിട്ട് അച്ഛന് പേർസണലി ഫീൽ ആയി. അപ്പോൾ ഞാൻ പറഞ്ഞു ‘ അച്ഛാ ഫുൾ ഇന്റർവ്യൂ കാണ്, അവിടെ ചോദിച്ച ചോദ്യത്തിന് റിപ്ലൈ കൊടുത്തോള്ളൂ ഞാനായിട്ട് പറഞ്ഞത് അല്ല ഇതാണ് ബേസിക്കലി നടന്നത്’ ” അർജുൻ അശോകൻ പറഞ്ഞു.

ആ ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്തത് ആയിരുന്നില്ല, നിത്യ മേനോൻ

Chinna Chinna Song From Urumi Is Not Planned Choreography

2011 ൽ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് പൃഥിരാജ്, ജനലിയ, പ്രഭു ദേവ്, നിത്യ മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ഉറുമി’. ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ‘ഉറുമി’ ചിത്രത്തിൽ നിത്യ, പ്രഭു ദേവ കോംമ്പോയിൽ തകർത്താഭിനയിച്ച ‘ചിന്ന ചിന്ന’ എന്ന ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത് ചെയ്തിരുന്നല്ല എന്ന് നിത്യ മേനോൻ.

” എന്റെ മനസ്സിൽ വരുന്ന ആ ഗാനം കോറിഗ്രാഫ് ചെയ്തതായിരുന്നില്ല അത് ഓൺ ദി സ്പോട്ടിൽ എടുത്ത ഗാനമാണ്. സന്തോഷം അധികം സംവിധാനം ചെയ്യുന്ന ഒരാളെയല്ല വളരെ യാദൃശ്ചികയൊരു ഗാനം. ഭയങ്കര സ്പോൺടാണെസായിട്ടും ഫ്ലൂവേഡായിട്ടും ചെയ്ത ഗാനമായിരുന്നു, അത് ഒരിക്കലും പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത ഗാനമല്ലായിരുന്നു.”

” ഷൂട്ട്‌ സമയത്ത് ഗാനത്തിന്റെ ലിറിക്സ് തന്നു, ഷൂട്ട്‌ ചെയ്യുന്നിടയിൽ എന്റെ കൈയിൽ നിന്നാണ് ഗാനത്തിൽ അഭിനയിച്ചത്” നിത്യ മേനോൻ പറഞ്ഞു.

തെക്കൻ തല്ലുകേസ് ചിത്രത്തിനു ശേഷം ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്ത ‘മാസ്റ്റർ പീസ്’ വെബ് സിരീസ് ആണ് നിത്യ മേനോനന്റെ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്ററിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

നിത്യ മേനോനെ കൂടാതെ ഷറഫുദീൻ, രഞ്ജി പണിക്കർ, മല പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.സെൻട്രൽ അഡ്വർസിങ് ബാനറിൽ മാത്യു ജോർജ് നിർമ്മിച്ചിരിക്കുന്ന മാസ്റ്റർ പീസ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷയിൽ ലഭിക്കും, കേരത്തിലെ രണ്ടാത്തെ വെബ് സിരീസ് ചിത്രം കൂടിയാണ് മാസ്റ്റർ പീസ്.

പാർലമെന്റിൽ ഇരുന്നക്കാലത്ത് വന്ന കംപ്ലയിന്റ് കൊണ്ടുവന്നത് രാഷ്ട്രീയക്കാരല്ല, കാക്കി എന്റെ കുടുംബത്തിന്റെ ഭാഗമാണ് ; സുരേഷ് ഗോപി

Kaki is Part of My Family Suresh Gopi Words

6 വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ വന്നിട്ടിള്ള കംപ്ലയിന്റുകൾ രാഷ്ട്രീയക്കാരുടേതല്ല പ്രേജകളുടെയാണ് എന്ന് സുരേഷ് ഗോപി.

കാക്കി കാണുമ്പോൾ തന്നെ ഒരു ജീവനാണ് എന്നും, രാഷ്ട്രീയക്കാരുടെ ലേബലെ വേണ്ട ഒരു നിർവഹകാൻ മതി എന്ന് സുരേഷ് ഗോപി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ സംസാരിച്ചിരുന്നു.

” സമൂഹത്തിൽ നല്ല പോലീസുക്കാരുണ്ടെങ്കിലും അവർക്ക് പോലും വർക്കിംഗ്‌ സൂൺ ഒരുക്കുന്ന ചുറ്റുപ്പാടുകളും, അവരുടെ കൂടെയുള്ള കറുപ്പ് നാണയങ്ങളുടെ അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. 6 വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ എന്റെ അടുത്ത് മാത്രം വന്നിട്ടിള്ള കംപ്ലയിന്റ് കൊണ്ടുവന്നത് ആരും രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയതോട് വെറുപ്പ്, അല്ലെങ്കിൽ രാഷ്ട്രീയ ഇത് ഞങ്ങൾക്ക് നിർവഹിക്കേണ്ടതാണെന്ന് നിർബന്ധബുദ്ധിയുള്ള പ്രേജകളുടെ ഭാഗത്ത് വന്നിട്ടിള്ള പരാതിയാണ്. അതൊന്നും നുണയാണെന്ന് വിശ്വാസിക്കാൻ ഞാൻ തയ്യാറല്ല.”

“അവിടെ ആരെയാണ് ആരോപിക്കുന്നത് അതിന് സങ്കടം തോന്നിട്ടുണ്ട്, കാരണം കാക്കി എനിക്കിപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. കാക്കി കാണുമ്പോൾ തന്നെ ഒരു ജീവനാണ്, അത് കളങ്കം പെടുത്താൻ ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഒരുപാട് ക്രൂരതകൾ ഇപ്പോഴും നടക്കുന്നുണ്ട് ഇനി അത് വളരാൻ വേണ്ടി അനുവദിക്കില്ല” സുരേഷ് ഗോപി പറഞ്ഞു.

” എനിക്ക് എപ്പോഴും അഡ്മിനിസ്ട്രേഷൻ ആവാനിഷ്ട്ടം ഒരു അഡ്മിനിസ്ട്രേഷനിലെ എഫ്ഫർട്ട് എടുക്കാൻ പറ്റണം, പൊളിറ്റീഷ്യൻസായിട്ട് അംഗീകരെ വേണ്ട എനിക്ക് സ്ഥാനം തരേവേണ്ട. അങ്ങനെയൊരു പോസിഷനിൽ വന്നാൽ ഞാൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും, മാക്സിമം അവർക്കായി വേണ്ടി. ഡെവലപ്പ്മെന്റ് ഭാഗമായിട്ട് കേട് കുറവും നന്മ കൂടുതലുള്ള ഏത് കാര്യവും ഞാൻ ചെയ്യും അതിനായി എനിക്ക് അവസരം കിട്ടിയാൽ. രാഷ്ട്രീയക്കാർ വേണ്ട ആ ലേബലെ വേണ്ട ഒരു നിർവഹകാൻ മതി ” സുരേഷ് ഗോപി കൂട്ടിചേർത്തു.

Other Film Blogs